തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്തും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിറുത്തിവയ്‌ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കി.
അദാനി ഗ്രൂപ്പിനുമുന്നില്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം വയ്‌ക്കുമെന്ന് നേരത്തെ കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
തുറമുഖ വിദഗ്ദ്ധരുടെയടക്കം നിര്‍ദ്ദേശം പരിഗണിച്ചാണ് കൗമുദി വാര്‍ത്ത നല്‍കിയത്. മണ്‍സൂണായാല്‍ തുറമുഖത്തിന്റെ നിര്‍മ്മാണം നിറുത്തിവയ്‌ക്കാനായിരുന്നു നേരത്തെയുളള തീരുമാനം. ഇതനുസരിച്ച് ജൂണിന് മുമ്ബ് പുലിമുട്ട് നിര്‍മ്മാണം വേഗത്തിലാക്കാനായിരുന്നു നീക്കം.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നിര്‍മ്മാണം നടക്കില്ലെന്നായിരുന്നു തുറമുഖ വകുപ്പ് ആദ്യം അറിയിച്ചിരുന്നത്. പ്രതീക്ഷിക്കുന്നതിലും അധികം മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ പുനരാലോചന മതിയെന്നാണ് തീരുമാനം.
അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സംസ്ഥാന വിഹിതമായ 400 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടു. 810 കോടി രൂപയാണ് സംസ്ഥാന വിഹിതം. ഇതില്‍ തുറമുഖ നിര്‍മ്മാണം നടക്കുമ്ബോള്‍ 400 കോടി രൂപ നല്‍കണമെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുമ്ബോള്‍ ബാക്കി 410 കോടി രൂപ നല്‍കണമെന്നുമാണ് കരാര്‍.
എന്നാല്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ പരിശോധനയ്ക്കുശേഷമേ പണം അനുവദിക്കൂവെന്നാണ് തുറമുഖ വകുപ്പ് പറയുന്നത്. ചീഫ് സെക്രട്ടറിതല സമിതിയാകും പരിശോധന നടത്തുക. പരിശോധനയ്ക്കുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭയുടെ മുന്നില്‍വയ്‌ക്കും.
ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി തുറമുഖം കമ്മിഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന സമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് അദാനി ഗ്രൂപ്പ് ഇപ്പോഴും ഉറപ്പ് പറയുന്നില്ല.
ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പിന്റെ പക്കല്‍ നിന്ന് ഉറപ്പുവാങ്ങി 400 കോടി രൂപ പദ്ധതി വിഹിതം നല്‍കാമെന്നാണ് തുറമുഖ വകുപ്പ് കണക്കുകൂട്ടുന്നതെന്നും സൂചനയുണ്ട്.
കല്ല് ക്ഷാമം പഴങ്കഥ
തുറമുഖ നിര്‍മ്മാണത്തിന് തമിഴ്‌നാട്ടില്‍ നിന്നുളള കല്ലുകളുടെ വരവ് കുറഞ്ഞത് പരിഹരിക്കാനുളള നടപടി തുറമുഖ വകുപ്പ് ആരംഭിച്ചത് കേരളകൗമുദി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എട്ട് ക്വാറികളില്‍ നിന്നുകൂടി കല്ല് ശേഖരിക്കാനാണ് തുറമുഖ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കല്ലുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്