റസ്സൽപ്പുരം കൊലപാതകത്തിൽ
രണ്ട് യുവാക്കൾ അറസ്റ്റിൽ
ബാലരാമപുരം: റസ്സൽപ്പുരത്ത് സിമന്റ് ഗേഡൗണിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂട്ടാളികൾ പിടിയിൽ. കേസിലെ മൂന്നാം പ്രതി റസ്സൽപ്പുരം നിഷാഭവനിൽ അജീഷ്(33), നാലാം പ്രതി റസ്സൽപ്പുരം നിതീഷ് ഭവനിൽ നിധീഷ്(25) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂർ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടിൽ ലക്ഷ്മണൻ ചെട്ടിയാർ-ബേബി ദമ്പതികളുടെ മകൻ വിഷ്ണുവിനെ (23)യാണ് കുത്തി കൊല ചെയ്തത്. കൊലക്ക് ശേഷം മുഖ്യപ്രതികളെ അജീഷും നിധീഷും ചേർന്ന് റസ്സൽപ്പുരത്ത് നിന്നും ബൈക്കിൽ കയറ്റി മലയത്തും നരുവാമൂട് പൊലീസ് സ്റ്രേഷൻ പരിധിയിലെ തേരിക്കവിള കോളനിയിലേക്കും മാറ്റുകയായിരുന്നു. പ്രതികളുടെ ഫോൺകോളുകൾ വഴി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലയുടെ ചുരുൾ അഴിയുകയായിരുന്നു. മുഖ്യപ്രതികളെ രക്ഷപ്പെടുത്താൻ കേസിലെ മൂന്നും നാലും പ്രതികൾ ശ്രമിച്ചത്. ഇരുവരേയും വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റവാളികളായ ക്രിമിനൽ-കഞ്ചാവ് കേസുകളിൽപ്പെട്ട അക്രമികൾകൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജീതമാക്കിയിട്ടുണ്ട്. കേസിൽ കഞ്ചാവ് മാഫിയ ബന്ധവും പൊലീസ് പരിശോധിച്ച് വരുകയാണ്.അറസ്റ്റിലായ യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും