കൊച്ചി∙ വിഷുസദ്യയൊരുക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് 3 ദിവസം കൊണ്ടു വിമാനം കയറിയത് 600 ടണ്‍ പച്ചക്കറി.
സാധാരണ 3 ദിവസംകൊണ്ടു കയറ്റുമതി ചെയ്യുന്നതിന്റെ ഇരട്ടിയോളം. പക്ഷേ ഈ പച്ചക്കറിയില്‍ 90 ശതമാനവും വന്നത് തമിഴ്നാട്ടില്‍ നിന്ന്. തമിഴ്നാട് പച്ചക്കറിയുടെ കേരളത്തിലെ വര്‍ധിച്ച ആവശ്യം മനസിലാക്കി അതിര്‍ത്തി ജില്ലകളില്‍ കേന്ദ്രീകൃത സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുകയാണ് തമിഴ്നാട് കൃഷി വകുപ്പ്. കേരളത്തിലെ കയറ്റുമതിക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും അവിടെ നിന്നു പച്ചക്കറി സംഭരിക്കാം.
ഇങ്ങനെ സംഭരണകേന്ദ്രം വേണമെന്ന ആവശ്യം വന്നത് കേരളത്തില്‍ നിന്നാണെന്നതാണ് അതിലേറെ കൗതുകകരം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു കയറ്റുമതിക്കാര്‍. കഴിഞ്ഞ മാര്‍ച്ച് 19ലെ തമിഴ്നാട് കൃഷി ബജറ്റില്‍ ഇക്കാര്യം വന്നു. സ്വകാര്യ സംരംഭകരുമായി ചേര്‍ന്നായിരിക്കും കോയമ്ബത്തൂര്‍, തേനി, കളിയിക്കാവിള സംഭരണ കേന്ദ്രങ്ങളെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നും കേരള അതിര്‍ത്തിയിലാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നു സാധാരണ 100-120 ടണ്‍ പച്ചക്കറിയാണ് ദിവസവും കയറ്റുമതി.
മൂന്നു ദിവസം 300 ടണ്ണിലേറെ പോകും. ആ സ്ഥാനത്താണ് തിങ്കള്‍,ചൊവ്വ,ബുധന്‍ ദിവസങ്ങളിലായി കണിവെള്ളരിയും ചക്കയും വാഴയിലയും ഉള്‍പ്പടെ 600 ടണ്ണിലേറെ പോയത്. ഏത്തക്കയും വാഴപ്പഴങ്ങളും കണ്ടെയ്നറില്‍ നേരത്തേ പോയി. മുമ്ബ് കണിവെള്ളരിയും കേരളത്തില്‍ നിന്നു കാര്യമായി കയറ്റുമതി ചെയ്തിരുന്നു. ഇപ്പോള്‍ മസ്ക്കറ്റില്‍ നിന്നാണ് അതു പോകുന്നത്. കേരളത്തില്‍നിന്നു കടല്‍ കടക്കുന്ന പച്ചക്കറിയുടെ 10% പോലുമില്ല കേരള കര്‍ഷകരുടേത്.