രാജസ്ഥാനിലെ ഉദയ്പൂരി ലെ തയ്യൽകടക്കാരനയാ കനയ്യ ലാലിൻറെ കൊലപാതകത്തെ അപലപിച്ചു അജ്മീർ ദർഗ മേധാവി സൈനുൽ ആബിദീൻ അലി ഖാൻ.ഇന്ത്യയിൽ താലിബാൻ ചിന്താഗതി ഉണ്ടാകാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവം ആര് നടത്തിയയാലും ന്യായെകരിക്കാൻ കഴിയില്ലെന്നും രാജ്യത്തിന്റെ നിയമത്തിനെതിരാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ,കർശനമായ നടപടി എടുത്തു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യ ലാലിനെ തയ്യല്‍ കടയില്‍ കയറി രണ്ടുപേര്‍ വെട്ടിക്കൊന്നത്. ഇതിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്.സംഘർഷാവസ്ഥയെ തുടർന്ന് സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആള്‍ക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു.ഉദയ്പൂരില്‍ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്