തിരുവനന്തപുരം : കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോ ഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ നിന്ന് അതിനോടനുബന്ധിച്ച് ആവശ്യമായ പുതിയ ആധുനിക സംവിധാനങ്ങള്‍ കൂടി ഒരുക്കിക്കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.നിലവില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ക്കും രോഗ ബാധയുണ്ട്.
ജീവനക്കാരുടെ മക്കള്‍ക്കിടയിലും ജനിത വൈകല്യം ഉണ്ടാകുന്നുതായും റിപ്പോര്‍ട്ടുണ്ട്.
ആരോഗ്യമേഖലയില്‍ അതീവ സുരക്ഷ ഉറപ്പാക്കേണ്ട വിഭാഗമാണ് റേഡിയോളജി വിഭാഗം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റേഡിയോളജി യൂണിറ്റിലെ കാഴ്ചകള്‍ വ്യത്യസ്തമാണ്.പൊട്ടിപൊളിഞ്ഞ വാതിലുകളും കാലപ്പഴക്കം ചെന്ന മെഷീനുകളും. കണ്‍സോളിന് പുറത്തേയ്ക്ക് വരെ എത്തുന്ന റേഡിയേഷന്‍. ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ടു പേരുടെ മരണം സര്‍വീസിലിരിക്കെയാണ്.
നിലവില്‍ ജോലി ചെയ്യുന്ന രണ്ടു പേര്‍ കാന്‍സര്‍ ചികിത്സയിലാണ്. മൂന്നു ജിവനക്കാരുടെ മക്കള്‍ക്ക് ജനതകവൈകല്യമാണ്. പ്രതിദിനം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ മാത്രം 700 എക്സ്റേകളാണ് എടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് ഒരേ ഒരു മെഷീന്‍. സുരക്ഷ സൗകര്യങ്ങളുടെ അഭാവത്തില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് മെഡിക്കല്‍ കോളജ് മുന്‍ റേഡിയേഷന്‍ ഓങ്കോളജി പ്രൊഫസര്‍ ഡോ.കെ.എല്‍.ജയകുമാര്‍ പറഞ്ഞു.
റേഡിയേഷന്‍ ഏല്‍ക്കുന്നത് വേദനരഹിതമാണ്. പല അവസരങ്ങളിലും റേഡിയേഷനെ തുടര്‍ന്ന് പാര്‍ശ്വ ഫലങ്ങള്‍ ഒന്നും പ്രകടമായി കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ചെറിയ രീതിയിലുള്ള അസ്വാസ്ഥ്യവും നീര്‍ക്കെട്ടും മാത്രമായി ഫലങ്ങള്‍ ചുരുങ്ങുകയും ചെയ്യും.അര്‍ബുദം ബാധിച്ച കോശങ്ങളെ നീക്കംചെയ്യാതെ അവ സ്ഥിതിചെയ്യുന്നിടത്തു വച്ചു തന്നെ എക്‌സ്‌റേയ്‌സ് അല്ലെങ്കില്‍ ഗാമാ റേയ്‌സ് ഏല്‍പിച്ച് നശിപ്പിക്കുകയാണ് റേഡിയേഷന്‍ തെറാപ്പിയില്‍ ചെയ്യുന്നത്.