പന്തളം: എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവും യാഥാര്‍ഥ്യമാക്കി ഷെയ്ഖ് ഹസന്‍ ഖാന്‍. മുമ്ബ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയ ഷെയ്ഖ് ഹസന്‍ ഖാന്‍റെ വലിയ സ്വപ്നമായിരുന്നു എവറസ്റ്റ് കീഴടക്കല്‍.
എവറസ്റ്റ് കീഴടക്കാന്‍ ധനസഹായം പലരില്‍നിന്നും സ്വരൂപിച്ച് വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ 15ന് എവറസ്റ്റിന് നെറുകയില്‍ എത്തിയത്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ദൗത്യത്തിന്‍റെ പൂര്‍ത്തീകരണം. ഏപ്രില്‍ ഒന്നിനാണ് യാത്ര ആരംഭിച്ചത്. വിദേശികളടക്കം 13 അംഗ സംഘമാണ് യാത്ര പുറപ്പെട്ടതെങ്കിലും ഒടുവില്‍ എവറസ്റ്റ് കീഴടക്കാന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍റെ സംഘത്തില്‍ വിദേശികളടക്കം അഞ്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പന്തളം പൂഴിയക്കാട് മെഡിക്കല്‍ മിഷന്‍ കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാന്‍റെയും ഷാഹിദ ഖാന്‍റെയും മൂത്ത മകനാണ്. കുരമ്ബാല സെന്‍റ് തോമസ് സ്കൂളിലും പന്തളം എന്‍.എസ്.എസ് സ്കൂളിലുമാണ് പഠിച്ചത്. പത്തനംതിട്ട മുസലിയാര്‍ കോളജിലെ ബി.ടെക് പഠനത്തിനു ശേഷം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ എം.ടെക് ചെയ്തു. പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന്‍റായി ജോലിനോക്കിയ ശേഷം 2015ല്‍ സെക്രട്ടേറിയറ്റില്‍ ധനവകുപ്പില്‍ അസിസ്റ്റന്‍റായി ജോലി ലഭിച്ചു. ജോലിയോടൊപ്പം യു.പി.എസ്.ഇ, സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഒരുവര്‍ഷമായി ധനവകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന ഷെയ്ഖിന് ഡല്‍ഹി കേരള ഹൗസില്‍ അസിസ്റ്റന്‍റ് ലെയ്സണ്‍ ഓഫിസറാകാനും കഴിഞ്ഞു.
29,032 അടി ഉയരത്തിലുള്ള എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനം ലഡാക്കിലെ 7135 മീറ്റര്‍ ഉയരമുള്ള മൗണ്ട് നൂണിലായിരുന്നു. എവറസ്റ്റ് കയറാന്‍ കുറഞ്ഞത് 60 ദിവസം എടുത്തു. നേപ്പാളില്‍ കൂടിയും ടിബറ്റില്‍ കൂടിയും എവറസ്റ്റിനു മുകളില്‍ എത്തി. ചെലവ് 30 ലക്ഷം രൂപയോളം വന്നു. ഇതില്‍ 15 ലക്ഷവും നേപ്പാള്‍ സര്‍ക്കാറിന്‍റെ പെര്‍മിറ്റ് ഫീസാണ്.