മറ്റ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കു ലഭ്യമാക്കുന്ന പല ചികിത്സകളും മെഡിസെപ്പിനു കീഴിലാണെങ്കില്‍ അനുവദിക്കാന്‍ ചില ആശുപത്രികള്‍ തയാറാകുന്നില്ല.
മെഡിസെപ്പിനു കീഴില്‍ ലഭിച്ച ഇതുവരെയുള്ള എല്ലാ ക്ലെയിമുകളും പാസാക്കി നല്‍കിയിട്ടുണ്ട്. പദ്ധതി അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു മറ്റ് ഇന്‍ഷുറന്‍സ് കമ്ബനികളുടെ സമ്മര്‍ദത്തിനു വഴങ്ങിയിട്ടാണെന്ന ആക്ഷേപം ശക്തം. മെഡിസെപ് കരാര്‍ പ്രകാരം കൂടുതല്‍ നിരക്കു നിശ്ചയിച്ചുള്ള രോഗങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കാനാണു പല ആശുപത്രികള്‍ക്കും താല്‍പര്യം.
ഒരേ രോഗത്തിന് ആശുപത്രികള്‍ വ്യത്യസ്ത നിരക്ക് ഇൗടാക്കുന്നത് കരാര്‍ പ്രകാരമാണ്. ആശുപത്രികളിലെ സൗകര്യം കണക്കിലെടുത്ത് ഗ്രേഡ് ചെയ്ത് 3 നിരക്കുകള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ പകുതിയോളം എണ്ണം കണ്ണാശുപത്രികളാണ്. പെന്‍ഷന്‍കാര്‍ ട്രഷറിയെയും ജീവനക്കാര്‍ ഡിഡിഒമാരെയും ബന്ധപ്പെട്ട് ഇൗ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. പ്രതിമാസം 500 രൂപ പ്രീമിയം ഇൗടാക്കുകയും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ പദ്ധതി നിര്‍ബന്ധമാക്കരുതെന്നാണ് ഇവരുടെ ആവശ്യം.
സര്‍ക്കാരുമായി ഒപ്പിട്ട കരാറിനു വിരുദ്ധമായി, പല രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലെന്നു കാട്ടി രോഗികളെ തിരിച്ചയയ്ക്കുന്നു എന്നാണ് പരാതി. ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലാത്ത രോഗങ്ങളുടെ പട്ടികയും ചില ആശുപത്രികള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. എന്നാല്‍, മിക്ക ചികിത്സകള്‍ക്കും പ്രസവത്തിനും ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാണെന്നും ഇത് അനുവദിക്കാത്ത ആശുപത്രികള്‍ക്കെതിരെ പരാതി സമര്‍പ്പിക്കാവുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ദിവസം ഏകദേശം മുക്കാല്‍ ലക്ഷം പേര്‍ വീതമാണു മെഡിസെപ് പോര്‍ട്ടലില്‍നിന്ന് ഇന്‍ഷുറന്‍സ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. തിരക്കു കണക്കിലെടുത്തു സെര്‍വറിന്റെ ശേഷി വര്‍ധിപ്പിച്ചു. എന്നാല്‍, ഇപ്പോഴും കാര്‍ഡ് ലഭിക്കാത്ത കുറെപ്പേര്‍ ബാക്കിയാണ്. ചില കാര്‍ഡുകളില്‍ എല്ലാ ആശ്രിതരുടെയും പേര് ഉള്‍പ്പെട്ടിട്ടുമില്ല.
മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്കു ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍. സര്‍ക്കാരിന്റെ 1800 425 1857 എന്ന നമ്ബറില്‍ രാവിലെ 10.15നും വൈകിട്ട് 5.15നും ഇടയില്‍ വിളിക്കാം. ഇതിനു പുറമേ ഇന്‍ഷുറന്‍സ് കമ്ബനിയുടെ 1800 425 0237 എന്ന ടോള്‍ഫ്രീ നമ്ബറില്‍ 24 മണിക്കൂറും വിളിക്കാം. കുറഞ്ഞ നിരക്കുള്ള ചികിത്സകളോട് ആശുപത്രികള്‍ മുഖം തിരിക്കുന്നു. തിരുവനന്തപുരത്തെ വന്‍കിട ആശുപത്രികളുടെ ലോബി ഇപ്പോഴും മെഡിസെപ്പിനോടു മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. വലിയ ലാഭം കൊയ്യാനാകുന്ന അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മാത്രം ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇവര്‍ ഇന്‍ഷുറന്‍സ് കമ്ബനിയെ അറിയിച്ചിരിക്കുന്നത്. ആശുപത്രികളുടെ എണ്ണം കുറവാണ് എന്നതാണു ജീവനക്കാരും പെന്‍ഷന്‍കാരും ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ പ്രശ്നം. മിക്ക ജില്ലകളിലെയും പ്രമുഖ ആശുപത്രികളെ ഇപ്പോഴും പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനായിട്ടില്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും 240 സ്വകാര്യ ആശുപത്രികളുമാണു പദ്ധതിക്കു കീഴില്‍ ഇപ്പോഴുള്ളത്.
മെഡിസെപ് കാര്‍ഡ് കാട്ടി ചികിത്സ തേടിയവരില്‍നിന്നു ചില ആശുപത്രികള്‍ അധികം തുക ഇൗടാക്കിയെന്ന പരാതി വ്യാപകമാണ്. ഒട്ടേറെ പെന്‍ഷന്‍കാരും ജീവനക്കാരും ഇതു തെളിയിക്കുന്ന രേഖകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. താല്‍പര്യമില്ലാത്തവര്‍ക്കും നിര്‍ബന്ധപൂര്‍വം പദ്ധതിയില്‍ ചേരേണ്ടി വരുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. വേണ്ടത്ര ആശുപത്രികള്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കായി പലര്‍ക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍, ഇതിന് റീംഇബേഴ്സ്മെന്റ് സൗകര്യം മെഡിസെപ്പിനു കീഴില്‍ നല്‍കുന്നുമില്ല. കരാര്‍ പ്രകാരം ഓരോ രോഗങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണു ചികിത്സ ലഭ്യമാക്കേണ്ടത്. മുറി വാടകയ്ക്കും മറ്റുമായി വേറെ നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഭക്ഷണത്തിനും മറ്റുമായുള്ള വളരെക്കുറച്ചു ചെലവുകള്‍ക്കു മാത്രമേ രോഗി കൈയില്‍നിന്നു പണം നല്‍കേണ്ടതുള്ളൂ. ഇതെല്ലാം അട്ടിമറിച്ചാണ് ചില ആശുപത്രികള്‍ തോന്നുംപടി പണം വാങ്ങുന്നത്.