തിരുവനന്തപുരം :- കരമന സ്വദേശികളായ യുവാക്കളെ അഞ്ചംഗസംഘം ആക്രമിച്ച്കൊ ലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. കരമന മുക്കുംതലവിളാകം വീട്ടിൽ മുഹമ്മദ് ഖായിസ് (21)- നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ മറ്റ് പ്രതികളായ നാലുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 12-നാണ് കരമന സ്വദേശികളായ യുവാക്കളെ പ്രതിയുടെ നേതൃത്വത്തിലുളള അഞ്ചംഗസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ കേസ്സിലെ നാല് പ്രതികളെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫോർട്ട് എ.സി.പി ഷാജിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന എസ്.എച്ച്.ഒ അനീഷ്.ബി, എസ്.ഐ മിഥുൻ, എസ്.സി.പി.ഒ അഭിലാഷ്, സി.പി.ഒ വിനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ്
അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കരമന, പൂജപ്പുര പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.