മിയാമി: ലോക ടെന്നീസിലെ ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി വിരമിച്ചു. 114 ആഴ്ച തുടർച്ചയായി ഒന്നാം നമ്പർ പദവി നിലനിർത്തിയശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം സ്വന്തം മണ്ണിന്റെ ഗ്രാൻസ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പൺ നേടുക എന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയാണ് താരം വിരമിച്ചത്. ആദ്യമായാണ് ഒന്നാം നന്പറിൽ നിൽക്കേ ഒരു താരം വിരമിക്കുന്നത്.താൻ ആദ്യമായാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. ഇന്നിത് ഉറക്കെ പ്രഖ്യാപിക്കുന്നു. തീരുമാനം ഏറെ സമ്മർദ്ദം നിറഞ്ഞതും വിഷമം ഉണ്ടാക്കുന്നതുമാണ്. എന്നിരുന്നാലും ഞാൻ ഏറെ സന്തോഷവതിയാണ്. ഇന്നിതാ വിരമിക്കാൻ തയ്യാറായിരിക്കുന്നു.’ ആഷ്‌ലി ബാർട്ടി പറഞ്ഞു.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ സിംഗിൾസിൽ 305ൽ 102 ജയങ്ങളും ഡബിൾസിൽ 200ൽ 64 ജയങ്ങളും നേടിയ റെക്കോഡ് നേട്ടങ്ങളോടെയാണ് ബാർട്ടി പടിയിറങ്ങുന്നത്. സെറീന വില്യംസ്(186 ആഴ്ച), സ്‌റ്റെഫി ഗ്രാഫ്(186), മാർട്ടീന നവരത്‌ലോവ(156) എന്നിവരാണ് ബാർട്ടിയേക്കാൾ കൂടുതൽ കാലം ഒന്നാം നമ്പർ നിലനിർത്തിയത്. കരിയറിൽ 230കോടി ഡോളറിനടുത്ത് സമ്മാന തുകയാണ് ബാർട്ടി സ്വന്തമാക്കിയത്.
ടെന്നീസ് ലോകത്ത് കരുത്തുറ്റ നിരവധി താരങ്ങളുണ്ട്. നിലവിൽ കൂടുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കുന്ന ശാരീരിക ക്ഷമതയുടെ കുറവ് അനുഭവപ്പെട്ടുതുടങ്ങി. എന്നും ഏറ്റവും ഉയർന്ന നിലയിൽ കളിക്കാൻ സാധിക്കണമെന്നില്ല. ഇതുവരെ അതിന് കഴിഞ്ഞിരുന്നു. ഇനി സാധിക്കണമെന്നില്ലെന്നും ബാർട്ടിപറഞ്ഞു.