കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സാഹിദ് ബിസിനസുകാരനാണെന്ന വ്യാജേന ഒളിവില്‍ കഴിയുകയായിരുന്നു.ബൈക്കിലെത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാസ്‌ക് ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.