കടല് കലിതുള്ളുമ്പോൾ സര്വ്വവും നഷ്ടപ്പെടുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ ചക്രവാളം സമ്മാനിച്ച പദ്ധതിയാണ് പുനര്ഗേഹം. തീരദേശത്തെ വേലിയേറ്റരേഖയില് നിന്നും 50 മീറ്റര് പരിധക്കുള്ളില് അധിവസിക്കുന്ന മുഴുവന് കുടുംബങ്ങള്ക്കും സുരക്ഷിത മേഖലയില് പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതിയിൽ 250 വ്യക്തിഗത ഭവനങ്ങള് കൂടി ഇന്ന് (
കൈമാറുന്നതോടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയാണ്.
![😎](https://static.xx.fbcdn.net/images/emoji.php/v9/t83/1/16/1f60e.png)
വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക്കര കുമാരനാശാൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ഔപചാരികമായി വീടുകളുടെ താക്കോൽ കൈമാറും.
സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ചുള്ള രണ്ടാം നൂറ് ദിന പദ്ധതിയുടെ ഭാഗമായി പണിപൂര്ത്തീകരിച്ച 250 വ്യക്തിഗത ഭവനങ്ങളാണ് കൈമാറുന്നത്. ആകെ 689 വ്യക്തിഗത ഭവനങ്ങളും 144 ഫ്‌ളാറ്റുകളും രണ്ടാം നൂറ് ദിന പദ്ധതിയുടെ ഭാഗമായി പൂര്ത്തിയാക്കപ്പെടും.
2020 ല് ആരംഭിച്ച പുനര്ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്ക്ക് സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്മ്മിച്ചുകഴിഞ്ഞു. വിവിധ ഘട്ടങ്ങളിലായി 1126 വീടുകളുടെ നിര്മ്മാണ് പുരോഗമിക്കുകയാണ്. 2450 കോടി രൂപയാണ് പുനര്ഗേഹം പദ്ധതിക്കായി ആകെ വകയിരുത്തിയിട്ടുള്ളത്. 2235 പേര് ഭൂമി രജിസ്റ്റര് ചെയ്തു. തിരുവനന്തപുരം കാരോട് 128, ബീമാപള്ളി 20 , മലപ്പുറം പൊന്നാനി എന്നിവിടങ്ങളില്. 128 ഫ്‌ളാറ്റുകളുടെ നിര്മ്മാണം പൂര്ത്തിയാക്കി ഉപഭോക്താക്കള്ക്ക് കൈമാറി. ഇതുകൂടാതെ തിരുവനന്തപുരം ജില്ലയിലെ കാരോട് , വലിയതുറ , ആലപ്പുഴ ജില്ലയിലെ മണ്ണംപുറം ,മലപ്പുറം ജില്ലയിലെ നിറമരുതൂര് , പൊന്നാനി , കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില് , കാസര്ഗോഡ് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളില് 784 ഫ്‌ളാറ്റുകള്ക്ക് ഭരണാനുമതി നല്കിയത് നിര്മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.