തിരുവനന്തപുരം :- ഗുരുതരമായ മാനസികവൈകല്യം ഉളളതും ആശയവിനിമയശേഷി ഇല്ലാത്തതും മാതാപിതാക്കളുടെ സംരക്ഷണയിലും നോട്ടത്തിലും കഴിഞ്ഞു വരുന്നതുമായ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച
ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. ഝാർഖണ്ഡ് സംസ്ഥാനത്ത് സഹേബ് ഗഞ്ച് ജില്ലയിൽ തീൻപഹാറിൽ സുരേഷ് പർമാനിക് മകൻ ചന്ദൻ കുമാർ (28)-നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ജന്മനാ മാനസികവൈകല്യമുളള പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പെൺകുട്ടിയുടെ മാതാവ് കുളിക്കുവാൻ കയറിയ സമയം, സമീപത്തുളള പുരയിടത്തിന്റെ മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിൽ അതിക്രമിച്ച് കയറിയ പ്രതി, പെൺകുട്ടിയെ വീടിന്റെ പിൻവശത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട അയൽവാസിയായ സ്ത്രീ ബഹളം വച്ചസമയം ഇയാൾ സ്ഥലത്ത് നിന്നും ഓടിപ്പോവുകയുമായിരുന്നു.
പ്രതിയുടെ കൈയ്യിൽ നിന്നും സ്ഥലത്ത് വീണ ബാഗിനെ കേന്ദ്രീകരിച്ചും, സമീപത്തുളള സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് ഉദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് പതിനഞ്ചോളം മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയും ലേബർക്യാമ്പുകൾ കേന്ദ്രീകരിച്ച് 1500-ഓളം അന്യസംസ്ഥാന തൊഴിലാളികളെ വെരിഫൈ ചെയ്തും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഗൌരീശപട്ടം മഹാദേവക്ഷേത്രത്തിന് സമീപമുളള അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർക്യാമ്പിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ-മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ-മാരായ ബിമൽമിത്ര, പ്രദീപ്, രതീഷ്, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.