തിരുവനന്തപുരം :- പേട്ട സ്റ്റേഷൻ പരിധിയിൽ ഒരു കിലോ ഗഞ്ചാവുമായി യുവാവ് പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഉള്ളൂർ വില്ലേജിൽ, കൊച്ചുള്ളൂർ കൊല്ലവിള വീട്ടിൽ വിപിൻ ബാബു (21) ആണ് ഒരു കിലോ ഗഞ്ചാവുമായി പേട്ട പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻ തറയിലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീം അംഗങ്ങൾ വിപിൻ ബാബുവിന്റെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുകയും, ഒരു കിലോ ഗഞ്ചാവുമായി പേട്ട ആനയറ പാലത്തിന് സമീപം വില്പനയ്ക്കായി എത്തിയപ്പോൾ പേട്ട പോലീസും സിറ്റി ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടുകയായിരുന്നു. സിറ്റിയിൽ മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായ പരിശോധനകൾ നടത്തിവരുന്നതിന്റെ ഭാഗമായി സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ, ഡാൻസാഫ് ടീം അംഗങ്ങളും, സിറ്റി പോലീസും ചേർന്ന് ലഹരിവസ്തുക്കളുമായി നിരവധി യുവാക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയത്. വിപിൻ ബാബുവിന് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പേട്ട എസ്.എച്ച്.ഒ ഗിരിലാൽ, എസ്.ഐ-മാരായ രതീഷ്, ഗോപകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബാബു, എസ്.സി.പി.ഒ-മാരായ സജി, ഷിബു, വിനോദ്, സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.
പൂജപ്പുരയിൽ ഒരു കിലോ ഗഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ
തിരുവനന്തപുരം :- പൂജപ്പുരയിൽ ഒരു കിലോ ഗഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. തിരുമല വില്ലേജിൽ തൃക്കണ്ണാപുരം, കുന്നപ്പുഴ, ഞാലീക്കോണം കുഴിവിള പുത്തൻ വീട്ടിൽ പല്ലൻ സുരേഷ് @ സുരേഷ്(40) ആണ് ഒരു കിലോ നൂറ് ഗ്രാം ഗഞ്ചാവുമായി പൂജപ്പുര പോലീസിന്റെ പിടിയിലായത്.
പൂജപ്പുര സ്റ്റേഷനിൽ മാത്രം 15-ഓളം ക്രിമിനൽ കേസ്സുകളിലുള്‍പ്പെട്ട പ്രതി തൃക്കണ്ണാപുരം, ഞാലീക്കോണം കരിങ്കാളി ക്ഷേത്രത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് പൂജപ്പുര എസ്.എച്ച്.ഒ-യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ഗഞ്ചാവ് കണ്ടെത്തിയത്. ഗുണ്ടാ ആകട് ഉൾപ്പെട നിരവധി പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി അടുത്തകാലത്തായി ഗഞ്ചാവു കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പോലീസ് പിടിയിലിരിക്കുന്ന സമയത്തും ഇയാളുടെ മൊബൈൽ ഫോണിലേയ്ക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി യുവാക്കൾ വിളിക്കുന്നുണ്ടായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളുകളെപ്പറ്റിയും പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) ഡോ. ദിവ്യ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിനായി വ്യാപകമായ പരിശോധനകൾ നടത്തി വരികയാണ്. പൂജപ്പുര എസ്.എച്ച്.ഒ വിൻസെന്റ്.എം.എസ്.ദാസ്, എസ്.ഐ-മാരായ അൽത്താഫ്, സുരേഷ് കുമാർ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ-മാരായ മഹേഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.