തിരുവനന്തപുരം: നഗരത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരെ ഇ- ചെലാന്‍ പെറ്റി സംവിധാനം കര്‍ശനമാക്കിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കേരള സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് നിലവിലുള്ള സംവിധാനത്തിന് പുറമെ ഇ- ചെലാന്‍ മെഷീൻ ഉപയോഗിച്ച് പിഴ ഈടാക്കുന്ന സംവിധാനം സെപ്തംബര്‍ 22 തീയതി നിലവിൽ വന്നിട്ടുള്ളതാണ്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ചിത്രം ഉൾപ്പെടെ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ വിവരങ്ങളും ഡ്രൈവറുടെ ലൈസൻസിന്റെ വിവരങ്ങളും ഇൻഷുറൻസ്, ടാക്സ്, പുകമലിനീകരണം എന്നീ സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്നതും ഇ- ചെലാന്‍ സംവിധാനം വഴി ഉടൻ അറിയുവാൻ സാധിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ ലഭിക്കുന്നതാണ്. പിഴ തുക അടയ്ക്കാതെ വീണ്ടും വാഹനം ഗതാഗത നിയമലംഘനം നടത്തിയാൽ ഇ-ചെലാന്‍ മുഖാന്തിരം തിരിച്ചറിയാൻ സാധിക്കുന്നതും ലൈസൻസ് റദ്ദാക്കൽ തുടങ്ങി കർശന നിയമനടപടികൾക്ക് വിധേയമാക്കുന്നതുമാണ്. കൂടാതെ പ്രസ്തുത വാഹനങ്ങൾ വിൽക്കുവാനോ കൈമാറ്റം ചെയ്യപ്പെടാനോ ശ്രമിക്കുന്ന സമയം മുൻപിഴതുക അടച്ചുതീർക്കാതെ ആര്‍ സി ഓണര്‍ഷിപ്പ് മാറ്റാൻ സാധിക്കാതെ വരുന്നതുമാണ്. പ്രസ്തുത സംവിധാനം സംസ്ഥാനമൊട്ടാകെ നിലവിൽ വന്നതിനാൽ മറ്റു ജില്ലകളിലായാലും നിയമ നടപടിക്ക് വിധേയമാകുന്നതാണ്. ആയതിനാൽ എല്ലാപേരും ഗതാഗത നിയമങ്ങൾ കർശനമായും പാലിക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കോവിഡ് സുരക്ഷാ കേസ് വിവരം
തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 91 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 12 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 67 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 8 പേരിൽ നിന്നുമായി 15,000/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 2 വാഹനങ്ങൾക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിച്ച 2 കടകള്‍ക്കുമെതിരെ ഇന്നലെ നിയമനടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്കവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെ കണ്ടയിൻമെന്റ് സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.