തിരുവനന്തപുരം:- നഗരത്തിൽ മെഡിക്കൽകോളേജ്കേന്ദ്രീകരിച്ച് വാടക വീട്ടില്‍ പെൺവാണിഭം നടത്തിവന്ന സംഘം പിടിയിലായി. നടത്തിപ്പുകാരും ഇടപാടുകാരുമായ 9 പേരെ മെഡിക്കൽകോളേജ് പോലീസ് അറസ്റ്റു ചെയ്തതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കുമാരപുരം സ്വദേശി ബാലു(50), ഗൗരീശപട്ടം സ്വദേശി വിജയ്‌മാത്യു(24), ശംഖുമുഖംസ്വദേശിനി(54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21) വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22) വെങ്ങാനൂര്‍ സ്വദേശി മനോജ്(24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമല്‍(26), എന്നിവരാണ് പിടിയിലായത്. ഇതില്‍ ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാര്‍. പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണ്.ഇവര്‍“ലോക്കാന്റോ” എന്ന സൈറ്റുവഴി ഓൺലൈനായാണ് ഇടപാടുകാരെ കണ്ടെത്തുന്നത്.ആര്‍ സി സിയിലെ രോഗികകൾക്ക് മുറി വാടകയ്ക്കു കൊടുക്കാനെന്ന വ്യാജേന മെഡിക്കൽകോളേജിനു സമീപം 8 മുറികളുള്ള രണ്ടു നില വീട് വാടകക്കെടുത്താണ് പെൺവാണിഭം നടത്തിവന്നത്.സംഘം ഇടപാടുകരോട് മെഡിക്കല്‍കോളേജ് ജംഗ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും സംഘാംഗങ്ങൾ വന്നു അവരെ കൂട്ടികൊണ്ട് പോകുകയുമാണ് ചെയ്യുന്നത്.പോലീസ് നടത്തിയ റെയ്ഡില്‍ 80,900/-രൂപയുംകണ്ടെടുത്തു. സൈബര്‍ സിറ്റി അസ്സി.കമ്മീഷണര്‍ അനില്‍കുമാറിനു ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ് എച്ച് ഒ ഹരിലാൽ, എസ്. ഐ പ്രശാന്ത്, പോലീസുകാരായരഞ്ജിത്ത്, പ്രതാപന്‍, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
കോവിഡ് സുരക്ഷ- കേസ് വിവരം
കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ (12-09-2020) രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 16 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 106 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 15 പേരിൽ നിന്നുമായി 24,200/- രൂപ പിഴ ഈടാക്കി. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ 4 വാഹനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.