തിരുവനന്തപുരം:- തലസ്ഥാനത്ത്ഗുണ്ടാ പ്രവർത്തനം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് എട്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു. ശ്രീകാര്യംപോലീസ് സ്റ്റേഷന്‍ പരിധിയില്‍കല്ലംപള്ളിയില്‍ പ്രായമായ സ്ത്രീയുടെ വീടാക്രമിച്ച കേസിലെ പ്രതികളെയും, കൂട്ടാളിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെയുംഅറസ്റ്റ് ചെയ്തതായിഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
ഗുണ്ടാ-റൗഡി ലിസ്റ്റുകളിലും വിവിധ ആക്രമണ കേസുകളിലും ഉൾപ്പെട്ട 202 പേരുടെ വീടുകളിലാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയതെന്നുംവിവിധ കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്ന 21 പേരാണ് കഴിഞ്ഞ 8 ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിയിലായതെന്നും കമ്മീഷണർ അറിയിച്ചു.അതേസമയം കോവിഡ്-19 സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് ഇന്നലെ (11-09-2020) നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 13 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 241 പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്ത 15 പേരിൽ നിന്നുമായി 51,200/- രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഗുണ്ടാ പ്രവർത്തനം ഇല്ലാതാക്കാൻ നഗരത്തിൽ പോലീസ് റെയ്ഡ് തുടരുന്നതിനിടെകുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാറും കൂട്ടാളികളും പിടിയിൽ.
നഗരത്തിൽ ഗുണ്ടാ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനായി സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് എട്ടാം ദിവസമായ ഇന്നലെയും തുടർന്നു. ശ്രീകാര്യംപോലീസ് സ്റ്റേഷന്‍ പരിധിയില്‍കല്ലംപള്ളിയില്‍ പ്രായമായ സ്ത്രീയുടെ വീടാക്രമിച്ച കേസിലെ പ്രതികളെയും, കൂട്ടാളിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെയുമാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം ചെറുവയ്ക്കാൽ വില്ലേജിൽ പോങ്ങുംമൂട് പ്രശാന്ത് നഗറിൽ തൃക്കേട്ട വീട്ടിൽ ദീപു എസ് കുമാർ (വയസ്-38),പോത്തൻകോട് അയിരൂപ്പാറ വില്ലേജിൽ അയിരൂപ്പാറ ലക്ഷ്മിപുരം പറയൻ വീട്ടിൽ പ്രശാന്ത് (വയസ്-38), ഉള്ളൂർ വില്ലേജിൽ ഉള്ളൂർ ആദർശ് നഗറിൽ പണയിൽ വീട്ടിൽ ചിന്നൻ എന്ന് വിളിക്കുന്ന അനീഷ് (വയസ്-38) എന്നിവരാണ് പിടിയിലായത്. ഉള്ളൂർ കല്ലംപള്ളി സരസ്വതി വിലാസത്തിൽ പൊന്നമ്മാൾ മകൾ രാജമ്മാൾ (64) എന്നയാളിന്റെ വീടിന്റെ വാതിലും, ഗേറ്റും, ടൂവീലർ വാഹനവും വെട്ടിപ്പൊളിച്ച കേസിലെ പ്രതികളാണ് മൂന്ന് പേരും. ദീപു തന്റെ കൂട്ടാളിയായ ശരത് ലാലും ചേർന്ന് ടു വീലർ വാഹനത്തിൽ വരുന്ന വഴി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും വാഹനം നിർത്തി ശരത് ലാലിനെ, ദീപു സ്വന്തം ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടിയത് കൈ കൊണ്ട് തടഞ്ഞ ശരത് സമീപം കണ്ട കോർപ്പറേഷൻ കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഈ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴക്കൂട്ടത്ത് ഒരു വർഷം മുമ്പ് മലക്കറി കച്ചവടക്കാരനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്, കോർപ്പറേഷന്റെ പോങ്ങുംമൂട് ശാഖ അടിച്ച് തകർത്തത് ഉൾപ്പെടെ 50 ഓളം കേസുകളിലെ പ്രതിയായ ദീപു പല പ്രാവശ്യം കാപ്പ കരുതല്‍തടങ്കല്‍ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ശ്രീകാര്യം മെഡിക്കല്‍കോളേജ്, പേരൂര്‍ക്കട തുടങ്ങിയ സ്റ്റേഷനുകളില്‍ വധശ്രമം, ആംസ് ആക്റ്റ് എക്സ്പ്ലോസിവ് ആക്റ്റ് പ്രകാരമുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രശാന്തും, അനീഷും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.ശ്രീകാര്യം എസ് എച്ച് ഓ അഭിലാഷ്ഡേവിഡ്, എസ് ഐസുദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.
നഗരത്തിൽ ഗുണ്ടാ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനായി സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് ഏഴാം ദിവസമായ ഇന്നലെയും തുടർന്നു.ഗുണ്ടാ-റൗഡി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ, വിവിധ ആക്രമണ കേസുകളിൽ പ്രതികളായവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. വിവിധ സ്റ്റേഷൻ പരിധികളിലായി ഇത്തരത്തിലുള്ള 202 പേരുടെ വീടുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. കഴിഞ്ഞ 8 ദിവസമായി തുടരുന്ന റെയ്ഡുകളിൽ ബോംബു നിർമ്മാണം, വധശ്രമം, പോലീസിനു നേരെയുള്ള ആക്രമണം തുടങ്ങിയ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 21 പ്രതികളാണ് ഇതുവരെ പിടിയിലായത്. പരിശോധനാ സമയം വീടുകളിൽ ഇല്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ്. ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവർ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടാല്‍ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ട നിയമ നടപടികൾ സ്വീകരിക്കും. പുതുതായി സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി നല്ല നടപ്പിനായി ബോണ്ട് വയ്പിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സിറ്റി പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ അതാത് സബ് ഡിവിഷണൽ അസ്സിസ്റ്റന്റ് കമ്മീഷണർമാർ, എസ്.എച്ച്.ഒ-മാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കോവിഡ് സുരക്ഷ- കേസ് വിവരം
കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ (11-09-2020) രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 13 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 241 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 15 പേരിൽ നിന്നുമായി 51,200/- രൂപ പിഴ ഈടാക്കി.