തിരുവനന്തപുരം:-തലസ്ഥാനത്ത്ഗുണ്ടാ പ്രവർത്തനം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡോക്ടറെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ 2 പേര്‍ പിടിയിലായതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.ശ്രീകാര്യം ഇടവക്കോട് സ്വദേശി വിനോദ്(40), മലയിന്‍കീഴ് പാലത്തോട്ടുവിള സജു എന്ന് വിളിക്കുന്ന വിമോദ് (35)എന്നിവരെയാണ് മെഡിക്കല്‍കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ-റൗഡി ലിസ്റ്റുകളിലും വിവിധ ആക്രമണ കേസുകളിലും ഉൾപ്പെട്ട143 പേരുടെ വീടുകളിലാണ് പോലീസ് ഇന്നലെപരിശോധന നടത്തിയത്.
വിവിധ കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്ന 17 പേരാണ് കഴിഞ്ഞ 5 ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ഇതുവരെ പിടിയിലായതെന്നും കമ്മീഷണർ അറിയിച്ചു.അതേസമയം തലസ്ഥാനത്ത് പുതുതായി മൈക്രോ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 15 സ്ഥലങ്ങളിലേക്ക് കടന്നു വരുന്ന വഴികൾ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കമ്മീഷണര്‍ അറിയിച്ചു.
ഗുണ്ടാ പ്രവർത്തനം ഇല്ലാതാക്കാൻ നഗരത്തിൽ പോലീസ് റെയ്ഡ് തുടരുന്നു.
നഗരത്തിൽ ഗുണ്ടാ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനായി സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നു.മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡോക്ടറെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചകേസിലെ പ്രതികളായ 2 പേര്‍ പിടിയിലായി. ശ്രീകാര്യം ഇടവക്കോട് മാവറതലക്കോണം കുലക്കണ്ടം മേലെവീട്ടില്‍ വിനോദ് (40),മലയിന്‍കീഴ് പാലത്തോട്ടുവിള പുളിമൂട് പുത്തന്‍ വീട്ടില്‍ സജു എന്ന് വിളിക്കുന്ന വിമോദ് (35) എന്നിവരെയാണ് മെഡിക്കല്‍കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചാലക്കുഴി റോഡില്‍ വച്ച് എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡോക്ടറുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ മെഡിക്കല്‍കോളേജ് എസ്.എച്ച്.ഓ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പിടികൂടിയത്.
ഗുണ്ടാ-റൗഡി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ, വിവിധ ആക്രമണ കേസുകളിൽ പ്രതികളായവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. വിവിധ സ്റ്റേഷൻ പരിധികളിലായി ഇത്തരത്തിലുള്ള 143 പേരുടെ വീടുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. കഴിഞ്ഞ 5 ദിവസമായി തുടരുന്ന റെയ്ഡുകളിൽ ബോംബു നിർമ്മാണം, വധശ്രമം, പോലീസിനു നേരെ ആക്രമണം തുടങ്ങിയ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളാണ് ഇതുവരെ പിടിയിലായത്. പരിശോധനാ സമയം വീടുകളിൽ ഇല്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ്. ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവർ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടാല്‍ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ട നിയമ നടപടികൾ സ്വീകരിക്കും. പുതുതായി സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി നല്ല നടപ്പിനായി ബോണ്ട് വയ്പിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സിറ്റി പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ അതാത് സബ് ഡിവിഷണൽ അസ്സിസ്റ്റന്റ് കമ്മീഷണർമാർ, എസ്.എച്ച്.ഒ-മാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
നഗരത്തിലെ പുതിയ 15കണ്ടയിൻമെന്റ് സോണുകൾ അടച്ചു
നഗരത്തിൽ പുതുതായിമൈക്രോ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കേശവദാസപുരം വാർഡിലെ വ്യാസനഗർ, ഉള്ളൂർ വാർഡിലെ പ്രശാന്ത് നഗർ, നീരാഴി ലെയിന്‍, പണയിൽ, തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡ്, തിരുമല വാർഡിലെ ഓടാൻകുഴി, പെരുന്താന്നി വാർഡിലെ പിജി റസിഡൻസ് അസോസിയേഷൻ ഏരിയ, തുരുത്തുമൂല വാർഡിലെ അടുപ്പുകൂട്ടാൻപാറ, എസ്റ്റേറ്റ് വാർഡിലെ പേരേക്കോണം, സത്യൻ നഗർ, ചവിണിച്ചിവിള, മലമേൽക്കുന്ന്, ആക്കുളം വാർഡിലെ അയ്ത്തടി, പുലയനാർകോട്ട, തിരുവല്ലം പുഞ്ചക്കരി വാർഡ് എന്നീ 15 സ്ഥലങ്ങളിലേക്ക് കടന്നുവരുന്ന എല്ലാ വഴികളും പോലീസ് ബാരിക്കേഡ് വച്ച് പൂർണ്ണമായും അടച്ചു. ഇവിടേയ്ക്ക് ആരെയും പ്രവേശിക്കാനോ പുറത്ത് പോകാനോ അനുവദിക്കില്ല. മെഡിക്കല്‍ സർവ്വീസ് വിഭാഗത്തിൽ ഉളളവർക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും മാത്രമേ പുറത്ത് പോകാന്‍ അനുവാദമുള്ളൂ. മറ്റുള്ള ഒരു ഉദ്യോഗസ്ഥരെയും പുറത്ത് വിടുന്നതല്ല. മെഡിക്കൽ സ്റ്റോറുകൾ ഈ സോണില്‍ തുറന്നു പ്രവർത്തിക്കാം. അതുപോലെ പലചരക്ക്, പഴം-പച്ചക്കറി കടകൾ നിശ്ചിതസമയക്രമവും കർശന സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിൽ യാതൊരുവിധ ഹോം-ഡെലിവറിയും അനുവദിക്കുന്നതല്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി മാത്രമേ പുറത്തു പോകുന്നതിനും അകത്തേക്ക് വരുന്നതിനും അനുവദിക്കുകയുള്ളൂ.
കോവിഡ് സുരക്ഷ- കേസ് വിവരം
കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ (07-09-2020) രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 16 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 97 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 17 പേരിൽ നിന്നുമായി 22,800/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 2 വാഹനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.