തിരുവനന്തപുരം:-നഗരത്തില്‍ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കാലടി, ആറ്റുകാൽ, മണക്കാട് ചിറമുക്ക് ഐരാണിമുട്ടം എന്നിവിടങ്ങളിൽശക്തമായ പോലീസ് നിരീക്ഷണം തുടരുന്നു.അതേസമയം കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 5 റോഡുകൾ ഇന്ന് (22.06.2020) മുതൽ അടച്ചിടുമെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിചന്ത- അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്.
കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ (21.06.2020) തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 103 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 51 വാഹനങ്ങള്‍ക്കെതിരെയും സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത232 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
നഗരത്തിൽ കണ്ടയിൻമെന്റ് സോണുകളിലേക്ക് കടന്നു വരുന്ന വഴികളായ മണക്കാട് ജംഗ്ഷന്‍, ബണ്ട് റോഡ്, മണക്കാട്-കുലക്കട റോഡ്, മണക്കാട്-ആറ്റുകാല്‍ റോഡ്, മണക്കാട് വലിയപള്ളി ജംഗ്ഷന്‍, ബണ്ട് റോഡ്-പടശേരി ഭാഗം, മരുതൂര്‍കടവ് പാലം, കൊഞ്ചിറവിള ക്ഷേത്രം റോഡ്, കല്ലടിമുഖം പാലം, രാജീവ്‌ഗാന്ധി വായനശാല റോഡ്, കുര്യാത്തി അമ്മന്‍കോവില്‍ ജംഗ്ഷന്‍, കുര്യാത്തി ഡ്രൈവിംഗ് സ്കൂള്‍ ജംഗ്ഷന്‍, കുര്യാത്തി എല്‍ പി എസ് റോഡ്, കാര്‍ത്തിക നഗര്‍ റോഡ് 1, 2 , കരമന കാലടി തളിയില്‍ റോഡ്, കാലടി സോമന്‍നഗര്‍ എന്നീ സ്ഥലങ്ങളിൽ പോലീസ് ബാരിക്കേഡ് വച്ച് അടച്ച് നിരീക്ഷണം നടത്തി വരുന്നു. മെഡിക്കൽ സ്റ്റോറുകളും മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഒഴികെ എല്ലാ കടകളും ഈ സോണില്‍ അടച്ചിടണം.വാഹനങ്ങൾക്കും ആളുകൾക്കും കണ്ടയിൻമെൻറ് സോണിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിര്‍ത്തി പരിശോധന കേന്ദ്രങ്ങള്‍ വഴി മാത്രമേ യാത്ര അനുവദിക്കൂ. മണക്കാട്-കുലക്കട റോഡ്, മണക്കാട് മഹാറാണി ജംഗ്ഷന്‍, മരുതൂര്‍കടവ് പാലം, കരമന-കാലടി തളിയില്‍ റോഡ് എന്നീ സ്ഥലങ്ങളാണ് അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍. പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എല്ലവരും പാലിക്കണമെന്നും വിലക്കു ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
രോഗവ്യാപനം ഉണ്ടാകുന്ന വിധത്തില്‍ വിലക്ക് ലംഘനം നടത്തിയതിനാണ് 103 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ കേസുകളെടുത്തത്. കൂടുതൽ കേസുകൾ എടുത്തത് ഫോർട്ട് തമ്പാനൂർ സ്റ്റേഷനുകളിലാണ്. പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബ്ബന്ധമായും മാസ്ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെയും, ശരിയായ രീതിയില്‍ ധരിക്കാതെ, കഴുത്തിലും താടിയിലും വെറുതെ മാസ്ക്കിട്ടു നടന്നവരുമായ 232 പേര്‍ക്കെതിരെയാണ് വിവിധ സ്റ്റേഷനുകളിൽ ഇന്നലെ നിയമനടപടി സ്വീകരിച്ചത്.
നഗരത്തിൽ രോഗവ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കും വ്യാപാര സ്ഥാപനങ്ങളിലും വാഹന യാത്രകളിലും പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കണമെന്നും സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.