തിരുവനന്തപുരം:-നഗരത്തില്‍ ലോക്ക് ഡൌണ്‍ മാനദണ്ഡം ലംഘിച്ചു ഭക്ഷണം വിളമ്പി നല്‍കി പ്രവര്‍ത്തിച്ച ഹോട്ടല്‍ ഇന്നലെ(01-06-2020) പോലീസ് പൂട്ടിച്ചു. ഉടമക്കെതിരെകേസെടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. അതേസമയം ഇന്നലെതലസ്ഥാനത്ത് ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 17പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത7 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കൂടാതെ,സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത212 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തതായും കമ്മീഷണര്‍ അറിയിച്ചു.
നഗരത്തില്‍ ലോക്ക് ഡൌണ്‍ മാനദണ്ഡം ലംഘിച്ചു ഭക്ഷണം വിളമ്പി നല്‍കി പ്രവര്‍ത്തിച്ച ഹോട്ടല്‍ ഇന്നലെ പോലീസ് പൂട്ടിച്ചു ഉടമക്കെതിരെ കേസെടുത്തു. ചാല സഭാപതി കോവില്‍ റോഡിലുള്ള റോളക്സ് ഹോട്ടലിലാണ് ഭക്ഷണം പാര്‍സലായി മാത്രമേ നല്കാന്‍ പാടുള്ളൂ, എന്ന നിര്‍ദേശം അവഗണിച്ചു ആള്‍ക്കാര്‍ക്ക് ഇരുന്നു കഴിക്കാന്‍ സൗകര്യമൊരുക്കി വിളമ്പി നല്‍കിയത്. ഹോട്ടല്‍ ഉടമയായ തിരുമല സ്വദേശി ശ്രീകുമാറിനെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും ഐ പി സി യിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
കോവിഡ് രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബ്ബന്ധമായും മാസ്ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെയും, ശരിയായ രീതില്‍ ധരിക്കാതെ വെറുതെ മാസ്ക്കിട്ടു നടന്നവരുമായ 212 പേര്‍ക്കെതിരെ ഇന്നലെ പെറ്റി കേസുകളെടുത്തത്തില്‍ കൂടുതല്‍ കേസുകളെടുത്തത് പൂന്തുറ, വലിയതുറ, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളിലാണ്.
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.പൊതുയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കൃത്യമായി സാമൂഹികഅകലം പാലിക്കേണ്ടതാണ്. കൂടാതെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍, ഓട്ടോ, ടാക്സി, ബസ് മറ്റു സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളഎണ്ണം യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.