തിരുവനന്തപുരം : നെട്ടയം മണികണ്‌ഠേശ്വരം മാമ്പഴക്കുന്നു എന്ന സ്ഥലത്ത് പ്രകൃത്യാ വളരെ ചരിഞ്ഞ വസ്തുവെ പലതായിവിഭജിച്ച് പലര്‍ക്കായി കൈമാറ്റം ചെയ്തിട്ടുളളതില്‍ വഴി അവവസാനി ക്കുന്ന വസ്തുവിന് സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് വാഹനമിറങ്ങാനോ കൃഷിയാവശ്യത്തിനുള്ള വളം കൊണ്ടുവരാനോ കഴിയാത്ത തരത്തില്‍ നാലഞ്ചടിയോളം ഉയരത്തില്‍ പാറയും മണ്ണും വേസ്റ്റും ഇട്ടുറപ്പിച്ച് തടയണയാക്കി അതിന് മുകളില്‍ നല്ല കനത്തില്‍ അടുത്ത കാലത്ത് കോര്‍പ്പറേഷന്‍ വക ടാറിംഗും നടത്തിയിട്ടുളളതായികാണുന്നു .
ടാറിങ്ങിനു മുൻപ്
അവിടെ താമസക്കാരനല്ലാത്ത വസ്തു ഉടമസ്ഥെന്റെ പ്രാഥമിക അവകാശത്തെ തടസപ്പെടുത്തും വിധം വസ്തുവിലേക്കുള്ള പ്രവേശനവഴി അഞ്ചടിയോളം കുഴിയായി രൂപാന്തരപ്പെട്ടു കിടക്കുകയാണ്. ഗേറ്റിന് മുന്നില്‍ മാത്രം ടാറിംഗ് ഒഴിവാക്കിയും ഭാവിയില്‍ റോഡ് വികസനം വന്നാല്‍ അതിന് തടസമാകുന്ന വിധത്തില്‍ പ്രകൃതിയുടെ യഥാര്‍ത്ഥ ചരിവിനെ ഇല്ലതാക്കിയും ടാര്‍ ചെയ്യുതിന് അനുമതിയില്ലാത്ത ഭാഗം പാറയിട്ടുറപ്പിച്ച് ഉയരമുള്ളതാക്കിയും നശിപ്പിച്ചിരിക്കുവന്നതായാണ്പരാതി. ‘ഹില്‍വ്യൂ’ എന്ന ഉദ്ദേശം മുന്നൂറ് മീറ്റര്‍ നീളത്തില്‍ പുതിയ റോഡിന്റെ അവസാന ഭാഗമാണ്കൃത്രിമ ഉയരത്തിലും കനത്തിലും സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്ന വിധത്തില്‍ ടാറിംഗ്ചെയ്തു കൊടുത്തിരി ക്കുന്നൂ എന്ന പരാതി ഉയർന്നിട്ടുള്ളത്.
വലിയ ആരോഗ്യപ്രശ്‌നം ഉടലെടുക്കുന്ന വിധത്തില്‍ അടുത്ത് താമസക്കാരനായ വ്യക്തിയുടെ വീടിന് പുറത്തേക്ക് പൈപ്പ് വെച്ച് മലിനജലം എതിര്‍ ദിശയിലെക്ക് തിരിച്ചുവിട്ടും പൊതുവഴിയില്‍ വീണ്ടും പാറയിറക്കി തടസം സൃഷ്ടിച്ചും സമൂഹവിരുദ്ധ നിലപാട് തുടരുന്നതായും പരാതി ഉണ്ട്.
ടാറിങ്ങിനു ശേഷം
മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്.
വസ്തു ഉടമസ്ഥനായ പ്രശസ്ത നാടക പ്രവര്‍ത്തകനും മാദ്ധ്യമ പ്രവര്‍ത്തകനുമായ അലക്‌സ് വള്ളികുന്നം ബഹു. മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.