തിരുവനന്തപുരം:-നഗരത്തിൽ ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കെതിരെ ഇന്നലെ (26-05-2020)കേസ് എടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നും തലസ്ഥാനത്തെത്തി പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോം-ക്വാറന്റൈനില്‍കഴിഞ്ഞ് വന്നിരുന്ന ആള്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ക്വാറന്റൈനില്‍ ഉള്ള എല്ലാപേരുടെയും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പോലീസിന്റെ ബി-സേഫ് ആപിലൂടെ സൈബർസെൽ നടത്തിയ പരിശോധനയിൽ ഇന്നലെ ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി, ഉടന്‍തന്നെ ഈ വിവരം പൂജപ്പുര പോലീസിനെ അറിയിക്കുകയായിരുന്നു.ഇയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇതുവരെ 7 പേര്‍ക്കെതിരെ ഹോം-ക്വാറന്റൈന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കോവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളും ഹോം ക്വാറന്‍റീന്‍ നിരീക്ഷണവും കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു .
കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത211 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തു. കൂടാതെ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 22 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
തലസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, ടാക്സികള്‍, മറ്റ് സ്വകാര്യ കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‌താല്‍ ഡ്രൈവര്‍മാര്‍ക്കെതിരെനിയമ നടപടിസ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിസ്വീകരിക്കുന്നതോടൊപ്പം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ശുപാര്‍ശ ചെയ്യും. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റിനോടൊപ്പം നിര്‍ബന്ധമായും മാസ്ക്കും ധരിക്കേണ്ടതാണ്.
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, മഫ്തി പോലീസ് എന്നിവയുടെ സേവനം ഇതിനായി ഉപയോഗിച്ച് കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇവര്‍ക്ക് ക്വാറന്‍റീന്‍ ലംഘനത്തിന് സഹായം ചെയ്തു കൊടുക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. വീട്ടു നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ബി സേഫ്, ആരോഗ്യ സേതു എന്നീ ആപുകള്‍ നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.