തിരുവനന്തപുരം:-നഗരത്തിൽ ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കെതിരെ കേസ് എടുത്തതായിഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.കഴിഞ്ഞ ഒൻപതാം തീയതി തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നും തലസ്ഥാനത്തെത്തി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽഹോം ക്വാറന്റൈനില്‍ കഴിഞ്ഞവന്നിരുന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ക്വാറന്റൈനില്‍ ഉള്ള എല്ലാപേരുടെയും വീട്ടിലെത്തി ജനമൈത്രി പോലീസ് അവരുടെ ഫോണില്‍ പോലീസിന്റെ ബി സേഫ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യിച്ചിരുന്നു. ഈ ആപ്പിലൂടെ സിറ്റി പോലീസിന്റെ കീഴിലുള്ള സൈബർസെൽ നടത്തിയ പരിശോധനയിൽ ഇന്നലെ ഇയാൾപുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി, ഉടന്‍തന്നെ ഈ വിവരം മെഡിക്കൽകോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കൽകോളേജ് പൊലീസ് ഇയാളെ ഹോം ക്വാറന്റൈനില്‍ നിന്നും സർക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരവും കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ പതിനെട്ടാം തിയതി വരെ അന്യസംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും, റോഡ് മാര്‍ഗ്ഗവും,വിമാന മാര്‍ഗ്ഗവും, കപ്പല്‍ മാര്‍ഗ്ഗവും, 1903 പേര്‍ തലസ്ഥാനത്തെത്തി ഹോം ക്വാറന്റനില്‍ കഴിഞ്ഞു വരുന്നു. ഓരോ പോലീസ് സ്റ്റേഷനിലെയും എസ്എച്ച്ഓ മാരുടെ നേതൃത്വത്തില്‍ ജനമൈത്രി സിആർഒ മാരും, ബീറ്റ് ഓഫീസർമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും ഓരോ സ്റ്റേഷൻപരിധിയിലും ഹോം- ക്വാറന്റൈനില്‍കഴിയുന്നവരെ ദിവസേന അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ, എന്ന് പരിശോധന നടത്തിവരുന്നു. ഇവരില്‍ എണ്‍പത് ശതമാനം പേരും സൈബര്‍ ഡോം വികസിപ്പിച്ചെടുത്ത ബി സേഫ് എന്ന മൊബൈല്‍ ആപും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹോം- ക്വാറന്റൈനില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നുണ്ടോ എന്നറിയാനാണ് ഈ ആപ് ഉപയോഗപ്പെടുത്തുന്നത്. ഇവരുടെ സഞ്ചാരം ഈ ആപിലൂടെ പോലീസ് നിരീക്ഷിക്കും. മൊബൈല്‍ ആപ് ഇതുവരെ ഡൌണ്‍ലോഡ് ചെയ്യാത്തവരുടെ വീടുകളില്‍ പോലീസ് നിരന്തരം നിരീക്ഷണം നടത്തും. സുരക്ഷാ ആപുകള്‍ ഇതുവരെ ഡൌണ്‍ലോഡ് ചെയ്യാത്തവര്‍ ഉടന്‍ തന്നെ അപുകള്‍ ഡൌണ്‍ലോഡ് ചെയ്യണമെന്നും ഡൌണ്‍ലോഡ് ചെയ്യത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 1903 പേരില്‍ 272 പേരുടെ വീടുകളില്‍ മാത്രമാണ് ഹോം- ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിചിട്ടുള്ളൂവെന്ന് കണ്ടെത്തുകയും, സ്റ്റിക്കര്‍ പതിക്കാത്ത വീടുകളുടെ വിവരം സിറ്റി പോലീസ് കമ്മീഷണര്‍ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്.
നഗര പരിധിക്കുള്ളില്‍ ഹോം- ക്വാറന്റൈനില്‍ കഴിയുന്ന എല്ലാപേരുടെയും മൊബൈലിലേക്ക്, വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ സൈബര്‍ സെല്‍ മുഖേന എസ് എം എസ് അയച്ചിട്ടുണ്ട്. തുടര്‍ന്നും പുതുതായി ഹോം- ക്വാറന്റൈന്‍ ആരഭിക്കുന്നവര്‍ക്കും, നിലവില്‍ കഴിയുന്നവര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഓര്‍മിപ്പിക്കാനും എസ് എം എസ് അയക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത102 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തു. കൂടാതെ ലോക്ക് ഡൗൺവിലക്ക് ലംഘനം നടത്തിയ 3 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.