തിരുവനന്തപുരം:-കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത75 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തു. കൂടാതെ ലോക്ക് ഡൗൺവിലക്ക് ലംഘനം നടത്തിയ 3 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേസെടുത്തു. അതേസമയം ഇന്ന് മുതല്‍ (20.05.2020) ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് ബസ് സ്റ്റാൻഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് ബസ് സ്റ്റാൻഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ബസ് സര്‍വീസുകള്‍ നടത്തുന്നത്. ജില്ലക്കുള്ളിലുള്ള സ്ഥലങ്ങളിലേക്ക് മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. മാസ്ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഇവരുടെ പേരില്‍ പെറ്റി കേസ് ചാര്‍ജ് ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു. ബസ്സർവീസ്, ഓട്ടോ-ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരും ഡ്രൈവർമാരും, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത്പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക്കോ, തൂവാലയോ ഉപയോഗിച്ച് മൂക്കും വായും ശരിയായ രീതിയില്‍ മറയ്ക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അന്യസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നും എത്തി തലസ്ഥാനത്ത് ഹോം-ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്വാറന്റൈന്‍ നിരീക്ഷണം പോലീസ് ശക്തമായി തുടരുന്നു. ഓരോ പോലീസ് സ്റ്റേഷനിലെയും എസ്എച്ച്ഓ മാരുടെ നേതൃത്വത്തില്‍ ജനമൈത്രി സിആർഒ മാരും, ബീറ്റ് ഓഫീസർമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും ഓരോ സ്റ്റേഷൻപരിധിയിലും ഹോം- ക്വാറന്റൈനില്‍കഴിയുന്നവരെ ദിവസേന അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ, എന്ന് പരിശോധന നടത്തിവരുന്നു. സ്ഥലത്തെ റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായവും ഇവരെ നിരീക്ഷിക്കുന്നതിന് പോലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ മൊബൈല്‍ നമ്പര്‍ പ്രത്യേക മൊബൈല്‍ ആപ്പില്‍ ലിങ്ക് ചെയ്ത് സൈബര്‍ സെല്‍ മുഖേനയും ഇവരെനിരീക്ഷിച്ചു വരുന്നു. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതെ ക്വാറന്റൈന്‍ ലംഘനം നടത്തുന്നവരെ സർക്കാർ ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതോടൊപ്പം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഇന്ന് (20.05.20) തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ളഎല്ലാ വ്യാപാര സ്ഥാപനങ്ങളും പരിമിതമായ ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിര്‍ബന്ധമായും ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനായി കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടർകള്‍ ഏര്‍പ്പെടുത്തുകയോ,ടോക്കണ്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച്, അനൗൺസ്മെൻറ് നടത്തേണ്ടതാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.