തിരുവനന്തപുരം:-സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ, ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയവർക്കെതിരെ “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020” പ്രകാരം 52 പേർക്കെതിരെയും , അനാവശ്യ യാത്ര ചെയ്ത 102 പേർക്കുമെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തതായി ഐ ജി പി യും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
വൈകുന്നേരം 5 മണി വരെയുള്ള കണക്കാണിത്. കൂടതൽ കേസ് രജിസ്റ്റർ ചെയ്തത്വിഴിഞ്ഞം, ഫോര്‍ട്ട്, കരമന സ്റ്റേഷനുകളിലാണ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. 111 ഇരുചക്ര വാഹനങ്ങളും 8ആട്ടോറിക്ഷകളും 4 കാറുകളുമാണ് പോലീസ്പിടിച്ചെടുത്തത്.ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ.
പുതുതായുള്ള “എപ്പിഡെമിക് ഡിസീസസ്ഓർഡിനൻസ്-2020” പ്രകാരം52 പേര്‍ക്കെതിരെ കേസെടുത്തതില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ 19-കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കണ്ടോന്‍മെന്റ് പോലീസ് സ്റ്റേഷനില്‍ 9-ഉംമ്യൂസിയം 6 -ഉം, പേരൂര്‍ക്കട6– ഉം, വട്ടിയൂര്‍കാവ് 3- ഉം, തമ്പാനൂര്‍ 3- ഉം , കോവളം 6 -ഉം പേരെയാണ് പുതിയ ഓര്‍ഡിനന്‍സ് പ്രകാരം അറസ്റ്റ് ചെയ്തത്. അനാവശ്യമായി സര്‍ക്കാരിന്റെയും പോലീസിന്റെയും ലോക്ഡൗൺവിലക്ക് ലംഘിച്ചു യാത്രചെയ്തവരാണിവര്‍.
റേഷൻ വിതരണവും പെൻഷൻ വിതരണവും നടക്കുന്നതിനാൽ കൂടുതൽ ആൾക്കാർ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തിലും പോലീസിന്റെ നിരന്തരമായുള്ള നിർദ്ദേശങ്ങളും അറിയിപ്പുകളും അവഗണിച്ച് പുറത്തിറങ്ങി സഞ്ചരിച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചതെന്നും, കോവിഡ് രോഗവ്യാപനം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. കൂടാതെ റേഷൻ വിതരണത്തിന് സർക്കാർ മുൻകൂട്ടി ക്രമീകരിച്ചിരിക്കുന്ന പ്രകാരമുള്ളതല്ലാത്ത കാർഡുമായി വരുന്നവരെ തിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടാകുന്നതിനാൽ ഇന്ന് 6,7 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ മാത്രമേ റേഷൻ കടകളിൽ വരാൻ പാടുള്ളൂ. ഒരു വീട്ടിൽ നിന്നും ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഒരു വ്യക്തിമാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
അതുപോലെ പെൻഷൻ വാങ്ങാന്‍മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പ്രകാരം സര്‍വീസ് പെന്‍ഷന്‍ എസ് ബി അക്കൗണ്ട് നമ്പര്‍ 4,5 എന്നീ നമ്പരുകളില്‍ അവസാനിക്കുന്നവര്‍ മാത്രമേ ഇന്ന് ബാങ്കുകളില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ പാടുള്ളൂ. അതുപോലെ തന്നെ സര്‍വീസ്-കുടുംബ പെന്‍ഷനുകള്‍ക്ക് ട്രഷറികളില്‍ പോകുന്നവര്‍, പി ടി എസ് ബി അക്കൗണ്ട് നമ്പര്‍ 4-ല്‍ അവസാനിക്കുന്നവര്‍ ഇന്ന് രാവിലെ 09.00 മണിമുതല്‍ ഉച്ചക്ക് 01.00 മണിവരെയുള്ള സമയത്ത് മാത്രമേ പോകാന്‍ പാടുള്ളൂ. കൂടാതെ ‘ജൻധൻ’അക്കൗണ്ടുകൾവഴിയുള്ള ധനസഹായം കൈപ്പറ്റാനായി 2,3 നമ്പരുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവര്‍ മാത്രമേ ഇന്ന് വരന്‍ പാടുള്ളൂ. ഈ ക്രമപ്രകാരമല്ലാതെ വരുന്നവരെ യാതൊരു കാരണവശാലും പോകാൻ അനുവദിക്കില്ല. അവരെ പോലീസ് പരിശോധിച്ചു തിരികെ വിടുന്നതായിരിക്കും.
വിവിധ പ്രദേശങ്ങളിൽ നിന്നും ആഴ്ചകൾക്ക് മുന്‍പ് കടലിൽ മത്സ്യബന്ധനത്തിന് പോയിട്ട് വിഴിഞ്ഞത്ത് തിരിച്ചെത്തിയവരെ ആരോഗ്യ പ്രവർത്തകരുടെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അവരവരുടെ വീടുകളിലേക്ക് ക്വാറന്റയിനായി അയച്ചിട്ടുണ്ട്. ഇവര്‍ പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും കർശനമായ നിരീക്ഷത്തിലായിരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
സാമൂഹിക അകലം പാലിക്കാതെ വിൽപ്പന നടത്തുന്ന കടകൾ ശ്രദ്ധയിൽ പെട്ടാല്‍ പൊതു ജനങ്ങൾ പോലീസിനെ അറിയിക്കണം. റസിഡന്‍സ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.