ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അതീവ ഗുരുതരാവസ്ഥയിലെന്ന് എയിംസ് മെഡിക്കൽ റിപ്പോർട്ട്. അദ്ദേഹം ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിയുന്നതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭുവും ഹർഷവർദ്ധനും വാജ്പേയിയെ എയിംസിലെത്തി സന്ദർശിച്ചു. ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും ആശുപത്രിയിലെത്തിയിരുന്നു .നിരവധി ബിജെപി നേതാക്കളും എയിംസിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 11 മുതൽ അദ്ദേഹം എയിംസിൽ ചികിത്സയിലാണ്. മൂത്രാശയ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.