കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശം ഉയർത്തി, അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ലഹരി ഒരു രാജ്യ ദുരന്തമാണെന്ന സത്യത്തെ കുട്ടികളിൽ വളർത്തുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. .
ലഹരി ദുരന്തത്തിന്റെ വ്യാപ്തി ആഴത്തിൽ ബോധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻറെ പ്രസ്താവന. കേരളത്തിലെ ജന മനസ്സുകളിൽ ആഴത്തിൽ പതിച്ചു.സമസ്ത മേഖലകളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ ലഹരി പിടിമുറുക്കി കേരളത്തെ തളർത്തുന്നു എന്ന സത്യത്തെയാണ് ആ കലാകാരൻ കേരളത്തെ ബോധ്യപ്പെടുത്തിയത്. ഇനിയെങ്കിലും നമ്മുടെ നാട് ഉണർന്നില്ലെങ്കിൽ ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്ക് ചെന്ന് പതിക്കും, കേരളവും നമ്മുടെ മക്കളും എന്നുള്ള ഒരു വിളിച്ചോതലായിരുന്നു ടിനി ടോം വെളിപ്പെടുത്തിയ സന്ദേശം. ഈ സാഹചര്യത്തിൽ ലഹരി ദുരന്തത്തെ കുട്ടികളെ ബോധ്യപ്പെടുത്തി പ്രതീക്ഷയുടെ കേരളത്തിന് കരുത്തേകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെ ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ് ഏക പോംവഴി. മോചനത്തിലേക്കുള്ള വാതിൽ തുറക്കുക അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സായാഹ്ന ധർണ്ണയുടെ ഭാഗമായി വിഴിഞ്ഞം ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ്ണ, ജില്ലാ സെക്രട്ടറി നൂർദീൻ അധ്യക്ഷത വഹിച്ചു. ദൗലത്ത് സ്വാഗതം ആശംസിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്. കെ .പി ദുര്യോധനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. മുരളിധരൻനായർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജി .സജി, സംസ്ഥാന വൈസ് പ്രസിഡന്റ്എ ന്നിവർ സംസാരിച്ചു. വിഴിഞ്ഞം സക്കീർ ഹുസൈൻ നന്ദി പ്രകാശിപ്പിച്ചു.