നെയ്യാറ്റിന്‍കര :ആരോഗ്യ മേഖലയിലെ സജീവമായ ഇടപെടലിലൂടെയും രോഗി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും വികസനത്തിന്റെ പാതയിലേക്ക് അരുവിപ്പുറം ആയയില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെൻസറി .
പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ ആയുര്‍വേദ ഡിസ്പെന്‍സറിയെ നിലവില്‍ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെ
ന്‍റർ ആയി ഉയര്‍ത്തിയിട്ടുണ്ട്.. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് യോഗ ഹാൾ, ഫാർമസി, സ്റ്റോർ റൂം, രോഗികളുടെ വിശ്രമ മുറി, പഞ്ചകർമ തിയേറ്റർ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. നവീകരണം അടക്കം ആശുപത്രി രോഗീ സൗഹൃദമാക്കാനുള്ള ഈ പ്രവൃത്തികള്‍ക്ക് 40 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചു. ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ നിരവധി മെഡിക്കൽ ക്യാന്പുകളും ബോധവത്കരണ ക്ലാസ്സുകളും തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികൾക്ക് ക്രമീകരിച്ചിട്ടുള്ള പ്രത്യേക ആയുർവേദ ഗൃഹ ചികിത്സാ പദ്ധതി ഏറെ ശ്രദ്ധേയമാണ്. ഡിസ്പെന്‍സറി വളപ്പിലെ ഔഷധ സസ്യോദ്യാനത്തില്‍ 75 ലേറെയിനം ചെടികളുണ്ട്.ഔഷധ സസ്യങ്ങളുടെ ഗുണങ്ങളും ഉപയോഗക്രമവും പൊതുജനങ്ങൾക്ക് മനസിലാകുന്ന തരത്തിലാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലും യോഗ പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ തത്തിയൂർ വാർഡിലെ പോറ്റയിൽ പുതുവലിൽ ഒരു സബ് സെന്‍ററും ഡിസ്‌പെൻസറിയുടെ കീഴിൽ എല്ലാ ചൊവാഴ്ചയും പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് പൊതുജനാരോഗ്യ രംഗത്ത് മാതൃകപരമായ പ്രവർത്തനം ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ നടത്തി. നിലവിൽ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ കേരള അക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽസ് (കെ.എ.എസ്.എച്ച്) നിലവാരത്തിലേക്കു അരുവിപ്പുറം ആയയില്‍ ഗവ. ഡിസ്പെന്‍സറി ഉയർത്തുവാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുരേന്ദ്രന്‍, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ജെ. സെബി എന്നിവര്‍ അറിയിച്ചു.