പിടികൂടുന്ന പാമ്പുകളെ കൊണ്ട് വരരുതെന്ന് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതായും വാവാ സുരേഷ് പറഞ്ഞു. അവഗണനയ്‌ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനംടിവിയുടെ വാര്‍ത്താപുലരിയിലാണ് വാവസുരേഷിന്റെ വെളിപ്പെടുത്തല്‍.
ലോക പാമ്പു ദിനത്തിലാണ് വാവാ സുരേഷ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞത്. എന്നാല്‍ എത്രതന്നെ അവഗണന നേരിട്ടാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം പാമ്പ് പിടുത്തം തുടരുമെന്നും വാവാ സുരേഷ് പറയുന്നു. പാമ്പ് പിടിത്തത്തില്‍ മോശപ്പെട്ട പ്രവണത കുറച്ച് ആളുകള്‍ കൊണ്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 16 ലോക പാമ്പ് ദിനം ആചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാമ്പുകൾ കൂടി ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കാനും അംഗീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാന്‍ കൂടിയാണ് പാമ്പ്ദിനം ആചരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പെരുമ്പാമ്പ് , ചേര, മൂര്‍ഖന്‍, അണലി, നീര്‍ക്കോലി, രാജവെമ്പാല എന്നീ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്ന്, രണ്ട് ഷെഡ്യൂളുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാമ്പുകളെ വളര്‍ത്തുന്നതും നിയമലംഘനമാണ്.