ബാലരാമപുരം ഗ്രാമപഞ്ചായത്ത് ആഫീസും പരിസരവും മാലിന്യങ്ങളും, ചപ്പ് ചവറുകളും കൊണ്ട് നിറയുന്നു.ഇരുപത് വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പഞ്ചായത്ത് ഓഫീസിൽ ചാക്കുകളിൽ കെട്ടി കുന്ന്കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ ഈ മാലിന്യങ്ങൾ അതാത് വാർഡുകളിലെ അംഗനവാടികളോട് ചേർത്താണ് ശിക്ഷിച്ചിരുന്നത്.അതുമൂലം കുഞ്ഞുങ്ങൾക്ക് പല തരത്തിലുള്ള അസുഖങ്ങളും പിടിപെട്ടിരുന്നു.ഇതിനെതിരെ വ്യാപകമായ പരാതികൾ ഉണ്ടാവുകയും ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരുകയും ഇത് സംബന്ധിച്ച് നിരവധി പേർ പരാതി പഞ്ചായത്ത് അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലന്നും ആക്ഷേപമുണ്ട്.പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കും, ഉദ്യോഗസ്ഥർക്കു ഈ ചവറ് കൂന കാരണം അധികം നിൽക്കുവാൻ സാധിക്കില്ലന്നും പരാതിയുണ്ട്.അടിയന്തരമായി ഈ ചവറ് കൂനകൾ ഇവിടെ നിന്നും മാറ്റണമെന്നും, ഇത് നിക്ഷേപിക്കാൻ പൊതു സ്ഥലം കണ്ടെത്തണമെന്നും
നടപടികൾ സ്വീകരിച്ചില്ലങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഡിസിസി. ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ അറിയിച്ചു.