സംഭവം വിവാദമാകുകയും എംബസി അധികൃതരും നോര്‍ക്ക അധികൃതരും ഇടപെടുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ അജിതയെ ഏജന്റ് യാതൊരു ഉപാധികളുമില്ലാതെ നാട്ടിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നെന്ന് ഭര്‍ത്താവ് ലിനീഷ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് അജിത നെടുന്പാശേരി വിമാനത്താവളം വഴി വീട്ടിലെത്തിയത്. കുവൈറ്റില്‍ അനുഭവിച്ച വിഷമതകളും തിരിച്ചെത്തിയതിന്റെ ആശ്വാസവും ആഹ്ളാദവും അടക്കാനാകാതെ തന്റെ പത്തുവയസുകാരനായ ഏകമകന് ആദിത്യനെ കെട്ടിപ്പിടിച്ച് അജിത വാവിട്ടുകരഞ്ഞു. കുട്ടികളെ നോക്കുന്ന ജോലിക്ക് പ്രതിമാസം 30,000 രൂപ ശന്പളം വാഗ്ദാനം ചെയ്ത് വിസയും വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നല്‍കിയാണ് നിര്‍ധനയായ അജിതയെ ഏജന്റ് കുവൈറ്റിലേക്ക് കൊണ്ടുപോയത്.
ഏപ്രില്‍ 14നു നാട്ടില്‍നിന്ന് പുറപ്പെട്ട അജിത ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നു. പിന്നീടാണ് ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി ആക്കിയത്. അവിടെ 25 ദിവസത്തോളം പിന്നിട്ടപ്പോഴാണ് പീഢനം തുടങ്ങിയതെന്ന് അജിത പറയുന്നു. ഉറങ്ങാന്‍ സമ്മതിക്കാതെ തുടര്‍ച്ചയായി ജോലിചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു പീഢനം. പരാതി പറയുന്പോഴും ശന്പളം ചോദിക്കുന്പോഴും വീട്ടുകാര്‍ മര്‍ദിച്ചു. വീട്ടിലെ വികൃതികളായ കുട്ടികള്‍ കത്തികൊണ്ട് കുത്തി. അസുഖം പിടിപെട്ടപ്പോള്‍ ചികിത്സപോലും നല്‍കിയില്ല.
തിരികെ നാട്ടിലേക്ക് പോകണമെന്ന് ഏജന്റിനോട് ആവശ്യപ്പെട്ടപ്പോള്‍ അറബിക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഹൈബി ഈഡന് എംപി വഴി ഭര്‍ത്താവ് നല്കിയ പരാതിയില്‍ എംബസി നടപടികള്‍ക്ക് മുതിര്‍ന്നപ്പോഴാണ് നഷ്ടപരിഹാരം നല്കാതെതന്നെ അജിതയ്ക്ക് നാട്ടിലെത്താനായത്.