കോഴിക്കേട്: ഡിജിറ്റലൈസേഷന്‍ പദ്ധതി നടത്തിപ്പിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലക്കാട്ടെ മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആറ് വര്‍ഷം പുതിയ പഠനസൗകര്യങ്ങള്‍ നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്.
പദ്ധതി പൂര്‍ത്തിയാക്കാത്തിന് കാരണം നടത്തിപ്പിലെ കെടുകാര്യസ്ഥതയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാലയം ഹൈടെക് വല്‍ക്കരിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിരല്‍ത്തുമ്ബില്‍ അറിവകുള്‍ എത്തിക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍, സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു.
ഇതിന്റെ ഫലമായി ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്റഗ്രേറ്റഡ് കമ്ബ്യൂട്ടര്‍ ട്രെയിനിങ് (ഐ.സി.ടി) നല്‍കാനായില്ല. എന്നാല്‍, മറ്റ് സ്കൂളുകളില്‍ ഐ.ടി ഉപകരണങ്ങള്‍ ലഭിച്ചു. പ്രൊജക്ടര്‍, കമ്ബ്യൂട്ടര്‍ തുടങ്ങിയ ഐ.ടി ഉപകരണങ്ങള്‍ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തി. അത് കെ.ഐ.ടി.ഇ പോലുള്ള ഏജന്‍സികളാണ് നല്‍കിയത്.
സ്കൂളിലെ ഡിജിറ്റൈസേഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ മറ്റ് സര്‍ക്കാര്‍ പദ്ധതികളും മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കാനായില്ല. അതിനാല്‍, ഏറ്റവും പുതിയ പഠന സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ആറ് വര്‍ഷം (ഈ കാലയളവില്‍) നിഷേധിക്കപ്പെട്ടു.
ഉന്നതാധികാര കമ്മിറ്റി, പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പദ്ധതി വിലയിരുത്തുന്നതിലും നിര്‍ദേശം നല്‍കുന്നതിലും തികഞ്ഞ പരാജയമായിരുന്നുവെന്ന് ഓഡിറ്റ് കണ്ടെത്തി.
ഡിജിറ്റലൈസേഷന് തുക അനുവദിച്ച് ഏകദേശം ആറ് വര്‍ഷത്തിന് ശേഷവും പ്രോജക്റ്റ് പൂര്‍ത്തീകരിക്കുന്നതിന് കൃത്യമായി നിര്‍ദ്ദേശം നല്‍കാനായില്ല. കോര്‍ഡിനേറ്റര്‍, ഐ.ടി സ്കൂള്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ ചുമതലകള്‍ നിര്‍വഹിച്ചിട്ടില്ല. മൂന്ന് തവണ ഉന്നതാധികാര കമ്മിറ്റി യോഗം കൂടിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ക്രിയാത്മകമായി നിര്‍ദേശങ്ങള്‍ നല്‍കി പദ്ധതി പൂര്‍ത്തീകരിക്കാനിയല്ല.
കരാര്‍ ഒപ്പിട്ടത് 2015 ഡിസംബര്‍ 31ന് ആയിരുന്നു. വ്യവസ്ഥ പ്രകാരം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍, സ്‌കൂളിന്റെ ഡിജിറ്റൈസേഷന്‍ ജോലികള്‍ ഓഡിറ്റ് സംഘം പരിശോധന നടത്തുമ്ബോഴും പൂര്‍ത്തിയായിട്ടില്ല. 80 ശതമാനം സിവില്‍ ജോലികള്‍ (ഏകദേശം) അഞ്ചര വര്‍ഷത്തിലാണ് പൂര്‍ത്തിയായത്. ഇത് കരാര്‍ വ്യവസ്ഥയുടെ വ്യക്തമായ ലംഘനമാണ്.
മൊത്തത്തിലുള്ള മേല്‍നോട്ടം നടപ്പിലാക്കുന്ന ഏജന്‍സിക്കായിരുന്നു. എന്നാല്‍, കലക്ടര്‍ രൂപീകരിച്ച സാങ്കേതിക സമിതി ഹാബിറ്റാറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്തില്ല. ഹാബിറ്റാറ്റ് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത് 2.21കോടിയുടെയാണ്. എന്നാല്‍, മൊത്തം മുന്‍കൂര്‍ പേയ്‌മെന്റ് ആയി 3.17 കോടി രൂപ നല്‍കി. ഇതൊന്നും ആരും പരിശോധിച്ചിരുന്നില്ല.
ഇപ്പോഴും ടി.എസ്ബി അക്കൗണ്ടില്‍ 4,07,52,740 രൂപയും എസ്.ബി അക്കൗണ്ടില്‍ 29,17,000 രുപയും ബാക്കിയുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194 സി പ്രകാരം, കരാറുകാരന്‍ രണ്ട് ശതമാനം ആദായനികുതി അടക്കണം. മോയന്‍സ് സ്‌കൂളിന്റെ ഡിജിറ്റലൈസേഷനായി കലക്‌ട്രേറ്റ് 3.17 കോടി രൂപ നല്‍കി. എന്നാല്‍ ആദായനികുതി രണ്ട് ശതമാനം 6.35 ലക്ഷം അടച്ചിട്ടില്ല. ആദ്യത്തെയും രണ്ടാമത്തെയും അഡ്വാന്‍സ് നല്‍കിയ 2.25 കോടിയുടെ ജി.എസ്.ടിയും പിരിച്ചെടുത്തിട്ടില്ല.
നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിന്റെ ഫലമായി 3.18 കേടി ഉപയോഗിക്കാതെ കിടുന്നു. പദ്ധതിയില്‍ വിഭാവനം ചെയ്തതുപോലെ കോടികള്‍ ചെലവഴിച്ചിട്ടും സമ്ബൂര്‍ണ ഡിജിറ്റല്‍ സ്കൂളാക്കി മാറ്റുന്നതില്‍ പദ്ധതി നടപ്പാക്കിയവര്‍ പരാജയപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാഥികള്‍ പഠിക്കുന്ന മോയന്‍സ് സ്കൂളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരിശോധനയ്ക്ക് ശേഷം വിശദമായ മറുപടി നല്‍കുമെന്ന് കലക്ടര്‍ ഓഡിറ്റിനെ അറിയിച്ചു.