തിരുവനന്തപുരം: അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോൾ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കുമാകും.
പേപ്പറിന്‍റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവര്‍ദ്ധനയാണ് ഇതിന് കാരണം. ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപ്പറുകള്‍ക്ക് അമ്പത് ശതമാനത്തിലേറെ വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്
പേപ്പറിനും അനുബന്ധ സാമഗ്രികള്‍ക്കും വില കുത്തനെ ഉയര്‍ന്നതോടെ നോട്ട്ബുക്ക്‌അച്ചടി വ്യവസായ മേഖല നേരിടന്നത് ഗുരുതര പ്രതിസന്ധിയെയാണ്. ഓഫ്‌സെറ്റ് പ്രിന്‍റിംഗിന്‍റെയും ബൈന്‍ഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് ഈ മേഖലയെ പലരും കയ്യൊഴിയുകയാണ്.
ആറ് മാസത്തിനിടെ വിവിധയിനം പേപ്പറുകളുടെ വില വര്‍ദ്ധിച്ചത് ത് അമ്പത് ശതമാനത്തിലേറെ. ഇത് പ്രതിഫലിക്കുക അടുത്ത അധ്യയനവര്‍ഷക്കാലത്താകും. നോട്ടുബുക്കിന്‍റെ വില കൈപൊള്ളും. അച്ചടിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കള്‍ക്കും വിലയേറും
കോവിഡ് കാലത്ത് ഇലക്‌ട്രോണിക്‌സമൂഹ മാധ്യമങ്ങള്‍ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീര്‍ഘകാല കരാര്‍ ഏറ്റെടുത്ത പ്രസുകള്‍ക്ക് ഈ വിലവര്‍ധന താങ്ങാവുന്നതിനുമപ്പുറത്താണ്. ചെറുകിട പ്രസുകാര്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യവുമുണ്ട്.
കടലാസ് ഇറക്കുമതി വര്‍ദ്ധിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പേപ്പറുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.