സര്‍വ്വശ്രീ കാനായികുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി.. സൂര്യകൃഷ്ണമൂര്‍ത്തി.. തുടങ്ങി നിരവധി ശ്രേഷ്ഠരും യോഗ്യരും ആയ പ്രമുഖ മലയാളികളും പത്മ അംഗീകാരങ്ങള്‍ക്ക് അര്‍ഹരായിട്ടില്ല.. എാലും അനതിവിദൂര ഭാവിയില്‍ അത് സംഭവിക്കുമൊണ് ശുഭാപ്തി വിശ്വാസികള്‍ കരുതുത്. കേരളത്തില്‍ വിവിധ മേഖലകളില്‍ എണ്ണി പറയാവു പ്രഗല്‍ഭരായ നിരവധിപേര്‍ നമുക്കുണ്ട.് അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. ഇപ്പോഴും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കു പ്രായാധിക്യമുള്ളവരും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരും ഒക്കെ ഉണ്ട്. എന്നാല്‍ ഒറ്റനോട്ട ത്തില്‍ പറയാവുന്നത് ആളുകളെ അടയാളപ്പെടുത്തുമ്പോള്‍ അതിന് പരമമായ പ്രാധാന്യം ഗ്ലാമര്‍ മേഖലയെ അടിസ്ഥാനമാക്കിയാണ് എന്ന ധാരണ നിലനില്‍ക്കുന്നു എന്ന സങ്കടകരമായ കാര്യമാണ്.
![](https://mediavoiceonline.com/wp-content/uploads/2020/11/14440636_1059237884202330_1458679305448518979_n.jpg)
വാവാ സുരേഷ്
ആവറേജ് കഴിവുള്ള ഒരു നടന് കിട്ടാ വുതിനപ്പുറം പ്രശസ്തിയും പണവും സമ്പാദിച്ചാലും അവര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതികള്‍ ലഭിക്കുന്നത് പതിവാകുന്നുണ്ട്. എന്നാല്‍ അടുത്തകാലത്ത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പത്മ അവാര്‍ഡുകള്‍ മലയാളത്തില്‍ വലിയ അഭിമാനവും സന്തോഷവും തരുന്നതായിരുന്നു എന്ന് പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനുമുണ്ട്. അപ്പോഴും അതിപ്രഗത്ഭരായ മേല്‍സൂചിപ്പിച്ച പോലുള്ള ചില ഗുരുവര്യന്മാരെ പരിഗണിക്കുന്നതിന് വീണ്ടും കാലതാമസം വരുന്നു എന്നതാണ് കാര്യം. ശില്‍പകലയില്‍ ലോകപ്രശസ്തി നേടിയ നമ്മുടെ അഭിമാനമായ കാനായി കുഞ്ഞിരാമനും ചിത്ര കലയില്‍ അറിയപ്പെടുന്ന കേരളത്തിന്റെ തനത് ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ക്‌ളാസിക്കല്‍ രംഗകലകളുടെ പരിചരണത്തിനും സംരക്ഷണത്തിനും പ്രചാരണത്തിനും അതുപോലെതന്നെ പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സൂര്യകൃഷ്ണമൂര്‍ത്തിയും ചില ഉദാഹരണങ്ങളാണ്. മറ്റു പ്രഗല്‍ഭര്‍ ആ നിരവധിപേരെ ചൂണ്ടിക്കാണിക്കാം. പ്രായം കൊണ്ടും സംഭാവന കൊണ്ടും കഴിവുകൊണ്ടും ലഭിക്കേണ്ട അംഗീകാരം വൈകുന്നു എന്നതാണ.് തീര്‍ച്ചയായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പട്ടികയില്‍പെട്ട വ്യക്തികളാണ് അവരൊക്കെ എന്നതാണ് സന്തോഷകരമായ ആശ്വാസം.
കഴിഞ്ഞ മൂന്നുവര്‍ഷം മലയാളത്തിലെ നാടന്‍ സംസ്‌കാരത്തെയും നാടോടിയും പരമ്പരാഗതവുമായ കലാപൈതൃകത്തെയും പ്രതിനിധീകരിച്ച കളരിപ്പയറ്റ് ഗുരുക്കള്‍ മീനാക്ഷി അമ്മ, നാട്ടുവൈദ്യരത്‌നം ലക്ഷ്മിക്കുട്ടി അമ്മ, പാവകളിയിലെ വിദഗ്ധ മൂഴിക്കല്‍ പങ്കജാക്ഷി എന്നീ മഹത് സ്ത്രീ രത്‌നങ്ങള്‍ അങ്ങനെ ആദരിക്കപ്പെട്ടവരുമാണ്.
ഇവിടെ ഈ മാധ്യമത്തിലൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു നാടന്‍ പച്ച മനുഷ്യനായ- മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട- ഏറ്റവും ഉജ്വലമായ-അസാധാരണമായ കഴിവ് പ്രകടിപ്പിച്ച-നമ്മുടെ സമൂഹത്തില്‍ അങ്ങേയറ്റം തെളിഞ്ഞു നില്‍ക്കുന്ന ഒരു നാട്ടുമ്പുറപ്രതിഭയായ വാവസുരേഷിനെയാണ്.
ജീവാര്‍പ്പണം ചെയ്യുന്ന രീതിയില്‍.. ജീവിതത്തെ സമര്‍പ്പിക്കുന്ന രീതിയില്‍.. അപാരമായ കഴിവും.. അപാരമായ ഊര്‍ജ്ജസ്വലതയും.. അപാരമായ ധൈര്യവും അതുപോലെതന്നെ അപാരമായ ജന്തുജീവിസ്‌നേഹവും ഒത്തുചേര്‍ന്ന ഒരു പച്ച മനുഷ്യന്‍ ഇതുപോലെ വേറെ ഉണ്ടാവുമോ എന്നത് സംശയമാണ്. കാലദേശമില്ലാതെ… രാപകലില്ലാതെ… മഴയും വെയിലും ഇല്ലാതെ അദ്ധ്വാനിക്കുകയും കൈക്കോട്ടും മവെട്ടിയും കൂന്താലിയും എടുത്തു കിളച്ചും, തൊഴിലാളി യൂണിയന്‍ കാര് പോലും ചെയ്യാത്ത ഭാരമേറിയ ചുമട്ടു സാധനങ്ങള്‍ പാമ്പിന്റെ താവളത്തില്‍ കയറി എടുത്തു മാറ്റിയും, അവിടെ ലക്ഷങ്ങള്‍ കൊടുത്താലും ആരും ധൈര്യപ്പെടാത്ത മേഖലയില്‍ ഇറങ്ങിയും കയറിയും ഏത് പാതിരാത്രിയിലും ഏത് പൊട്ടക്കിണറ്റിലായാലും വെള്ളംനിറഞ്ഞ കുളത്തിലും കിണറ്‌റിലുമിറങ്ങിയും ആ ജീവിയെ മുറിവേല്‍പ്പിക്കാതെ എടുത്ത് നമ്മുടെ മുന്നില്‍ കാണിച്ച് അതിനെ ഭദ്രമായി സംരക്ഷിച്ച് എത്തേണ്ടിടത്ത് എത്തിക്കുന്ന ഒരു പ്രതിഭ. അത് മരപ്പട്ടി ആയാലും ഈനാംപേച്ചി ആയാലും നീര്‍നായ ആയാലും നീര്‍ക്കോലിയോ ചേരയോ ആയാലും എത്രദുരെനിന്നും യാത്രചെയ്ത് സ്ഥലത്തെത്തി വീട്ടുകാരെ ആശ്വസിപ്പിച്ച് മലമ്പാമ്പും പെരുമ്പാമ്പും രാജവെമ്പാലയും ഏതുതരം ആണെങ്കിലും എടുത്ത് സംരക്ഷിച്ചു കയ്യില്‍ വെച്ച് അതിനെക്കുറിച്ചുള്ള വിദഗ്ധമായ അടയാളങ്ങളും അറിവും അതിന്റെ സ്വഭാവവും അതിന്റെ പ്രായവും അതിന്റെ രീതികളും എല്ലാം നമുക്ക് പറഞ്ഞു തന്ന് നമ്മെ അമ്പരപ്പിക്കുന്ന ഈ അപാരമായ കഴിവിനെയും അപാരമായ ധൈര്യത്തെയും അപാരമായ പ്രകൃതി സ്‌നേഹത്തെയും അപാരമായ സമര്‍പ്പണത്തെയും എങ്ങനെയാണ് ്അടയാളപ്പെടുത്തുക. ഈ സാധു മനുഷ്യന്‍ ഈ പച്ച മനുഷ്യന് രാജ്യത്തെ പരമോത അംഗീകാരങ്ങള്‍ നല്‍കാവുന്നവരുടെ ഗണത്തില്‍ പെടുത്തേണ്ട സമയം വൈകി എന്നാണ് ഞങ്ങൾ കരുതുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെയും കലാകാരുടെയും ഭരണാധികാരികളുടെയും എല്ലാം ഒത്തൊരുമിച്ച ശബ്ദത്തോടുകൂടി അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭ്യമാകുന്നതിന് പരിഗണന നല്‍കണം. അതിനു വേണ്ടി മീഡിയവോയ്‌സ് ഈ ലക്കം സമര്‍പ്പിക്കുകയാണ്.
ഓണററി ഡോക്ടറേറ്റ്
രണ്ടാമത്, യൂണിവേഴ്‌സിറ്റി തലത്തില്‍ ഇവിടുത്തെ സിനിമാ നടന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മറ്റു പലര്‍ക്കും ഓണററി ഡോക്ടറേറ്റ് നല്‍കാറുണ്ട്. തീര്‍ച്ചയായും കേരള യൂണിവേഴ്‌സിറ്റിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിന്റെ എല്ലാ മഹിമകളോടും കൂടി വാവാ സുരേഷിന് അദ്ദേഹത്തിന്റെ സംഭാവനയെ മാനിച്ച് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കേണ്ടതുമാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ അതിനെല്ലാം അതീതമാണ്..് ഉപരിയാണ്..എന്ന് നമ്മള്‍ മനസിലാക്കണം..ഉള്‍ക്കൊള്ളണം..അംഗീകരിക്കണം..ആദരിക്കണം. ഇങ്ങനൊരു മനുഷ്യന്‍ അപൂര്‍വ്വമായ അറിവാണ്..അടയാളമാണ്..മലയാളികളായ നാമോരോരുത്തരുടെയും അഭിമാനമാണ്.
![](https://mediavoiceonline.com/wp-content/uploads/2020/11/9.jpg)
ഡോ.അലക്‌സ് വളളികുന്നം
ചീഫ് എഡിറ്റർ