ജിദ്ദ: സൗദിയിലെ ഇന്ധനവിതരണശാല ആക്രമിച്ച് യെമനിലെ ഹൂതി വിമതർ. സൗദിയിൽ ഫോർമുല വൺ മത്സരത്തിന് മുന്നോടിയായാണ് ഹൂതികൾ ജിദ്ദയിൽ വെള്ളിയാഴ്ച്ച ആക്രമണം നടത്തിയത്. ഹൂതി വിമതർ നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചതു പോലെ നടപ്പാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
ഇതിനിടയിൽ ആക്രമണം നടത്തിയ ഹൂതികൾക്കെതിരെ സൗദി തിരിച്ചടിക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിൽ ഹൂതികൾ ആക്രമിച്ച അതേ ഇന്ധന ഡിപ്പോയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.