തിരുവനന്തപുരം:- നാലാഞ്ചിറ തിലക് നഗറിൽ മദ്ധ്യവയസ്കയും മകനും വാടകയ്ക്ക് താമസിച്ചിരുന്ന വീടും വാഹനങ്ങളും അടിച്ചു തകർത്ത പ്രതികളെ പോലീസ് പിടി കൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മലയിൻകീഴ് സ്വദേശികളായ മേപ്പക്കട വെട്ടിക്കോണത്തു വീട്ടിൽ രാജേന്ദ്രൻ മകൻ അഭിലാഷ് (33), അരുവിപ്പാറ സുജിത്ത് നിവാസിൽ സത്യൻ മകൻ സൂജിത്ത് @ ചിപ്പുട്ടി (26), മേപ്പുക്കട കൊഴക്കാട് എസ്സ്. എസ്സ് ഭവനിൽ സജു മകൻ സജീവ് (24) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. 28/09/2020 തീയതിയാണ് സംഭവം നടന്നത്.
പുലര്‍ച്ചെ 01.30 മണിയോടു കൂടി പ്രതികൾ മാരാകായുധങ്ങളുമായി മദ്ധ്യവയസ്കയുടെ മകനെ ആക്രമിക്കുവാൻ എത്തുകയായിരുന്നു. എന്നാൽ മകൻ വീട്ടിൽ ഇല്ലാത്തതിനാൽ പ്രതികൾ വീട്ടീൽ അതിക്രമിച്ചു കയറി വീടും അവിടെയുണ്ടായിരുന്ന വാഹനങ്ങളും അടിച്ച് തകര്‍ത്തു. അക്രമത്തിനു ശേഷം ഒളിസങ്കേതങ്ങളിൽ മാറി മാറി താമസിച്ചു വരവേയാണ് മണ്ണന്തല പോലീസ് പ്രതികളെ തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ മ്യൂസിയം, പൂജപ്പുര, മലയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം , കവർച്ച, പെൺവാണിഭ കേസുകൾ നിലവിലുണ്ട്. ഇവർക്കുളള അന്തർ സംസ്ഥാന പെൺവാണിഭ ബന്ധത്തെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച മാരാകയുധങ്ങളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡി സി പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദേശാനുസരണം മണ്ണന്തല എസ് എച്ച് ഓ ജി.പി സജുകുമാർ , എസ് ഐ ഗോപിചന്ദ്രൻ ഒ. വി, എസ് സി പി ഓ നാസർ, സി പി ഓമാരായ രതീഷ്, അജീഷ്, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.