തിരുവനന്തപുരം:- പഴവങ്ങാടിയിൽ വഴിയാത്രക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ചെടുത്ത നാലംഗ സംഘത്തെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പനവൂർ മുത്തുകാവ് ശിവക്ഷേത്രത്തിന് സമീപം താമസം ബിഥുൻ @ മിഥുൻ (22), വർക്കല പോങ്ങുംമൂട് രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിനു എതിർവശം താമസം ഷമീർ (37), പള്ളിച്ചൽ ഇടയ്‌ക്കോട് ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം താമസം മങ്കണ്ണൻ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (29), വിഴിഞ്ഞം മുസ്ലിം പള്ളിക്കു സമീപം താ മസം അക്ബർ (45), എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച രാത്രി 8.30 നാണ് സംഭവം നടന്നത്. പഴവങ്ങാടി സെൻട്രൽ തീയറ്റർ റോഡിലുള്ള അമല ബാറിനു മുന്നിലൂടെ വരികയായിരുന്ന ആറ്റുകാൽ സ്വദേശി ഗോകുൽകൃഷ്ണയെ പ്രതികൾ മർദ്ദിച്ച് അവശനാക്കി വിലപിടിപ്പുള്ള മൊബൈൽ ഫോൺ കവർച്ച ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, തമ്പാനൂർ എസ്.എച്ച്.ഒ സനോജ്, ഫോർട്ട് എസ്.ഐ മാരായ സജു അബ്രഹാം, സുജിത് ചന്ദ്രപ്രസാദ്, സി.പി.ഒമാരായ സജീവ്.റ്റി, രാജേഷ്കുമാർ, രാജേഷ്.റ്റി.എം, ഗിരീഷ്കുമാർ.എസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതികളും, ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.