തിരുവനന്തപുരം:-കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ളപരിശോധനയില്‍ ഇന്നലെ (16.06.2020)തലസ്ഥാനത്ത് ലോക്ക് ഡൗൺവിലക്ക് ലംഘനം നടത്തിയ 17പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസുകളെടുത്തു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ 6 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടാതെ,സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത161 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
രോഗ വ്യാപനം ഉണ്ടാകുന്ന വിധത്തില്‍ വിലക്ക് ലംഘനം നടത്തിയതിനാണ് 17പേര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ കേസുകളെടുത്തത്. പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബ്ബന്ധമായും മാസ്ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെയും, ശരിയായ രീതില്‍ ധരിക്കാതെ, കഴുത്തിലും താടിയിലും വെറുതെ മാസ്ക്കിട്ടു നടന്നവരുമായ 161പേര്‍ക്കെതിരെ ഇന്നലെ നിയമ നടപടി സ്വീകരിച്ചതില്‍ കൂടുതല്‍കേസെടുത്തത്പേട്ട, തമ്പാനൂര്‍, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനുകളിലാണ്.
രോഗ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ അനുസരിക്കണമെന്നും, സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.