തിരുവനന്തപുരം:- നഗരത്തില്‍ കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന കര്‍ശനമായി തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 38 പേർക്കെതിരെ കേസുകളെടുത്തു. 25 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 38 പേര്‍ക്കെതിരെയും കേസെടുത്തത്.അതേ സമയം പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം തിരുവനന്തപുരത്ത് എത്തുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായിഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത178 പേര്‍ക്കെതിരെ ഇന്നലെപെറ്റി കേസുകൾ എടുത്തു. അതോടൊപ്പം മാസ്ക് ധരിക്കാത്തതിനു വിവിധ സ്റ്റേഷനുകളില്‍ പിടികൂടിയ എല്ലാപേര്‍ക്കും പോലീസ് സൗജന്യമായി മാസ്ക്കുകള്‍ വിതരണം ചെയ്യുകയും എസ്എച്ച്ഓമാര്‍ അവരെ മാസ്ക് ധരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇനി പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നുള്ള താക്കീതു നല്‍കിയുമാണ് ഇവരെ പോലീസ് വിട്ടയച്ചതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ദോഹയിൽ നിന്നും പ്രവാസികളേയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം ഇന്ന് (10-05-2020) തിരുവനന്തപുരത്ത് വരുന്നതിന്റെ ഭാഗമായി, ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ബൽറാം കുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടിപോലീസ് കമ്മീഷണര്‍ ആര്‍. കറുപ്പസ്വാമി, ശംഖുമുഖം എസിപി ഐശ്വര്യഡോംഗ്രെ എന്നിവര്‍ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. മടങ്ങി വരുന്ന പ്രവാസിയാത്രക്കാരും, എയർപോർട്ട് ജീവനക്കാരും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരും പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും, ജാഗ്രതാ നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. അതനുസരിച്ച് എയർപോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ മാത്രമേ എയർപോര്‍ട്ടിനുള്ളിലേക്ക് പ്രധാനകവാടം വഴി കടത്തി വിടുകയുള്ളൂ. ഡ്യൂട്ടിക്കായി എത്തുന്ന എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും ഐഡികാർഡ് ധരിക്കേണ്ടതാണ്. പ്രവാസികളുടെ മടങ്ങി വരവിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽഎല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഇന്നലെ കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ എത്തിക്കാൻ സിറ്റി പോലീസ് ദ്രുതഗതിയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്കുശേഷം കിംസ് ആശുപത്രിയിൽ നിന്ന് പോലീസ് പൈലറ്റും എസ്കോർട്ടും നൽകിയയാണ് മിനിട്ടുകള്‍ക്കുള്ളില്‍ ഹൃദയം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് എയർപോർട്ടിൽ എത്തിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാർ ഉപാദ്ധ്യായയുടെ പ്രത്യേക നിർദേശപ്രകാരം ശംഖുമുഖം എസിപി ഐശ്വര്യഡോംഗ്രെഎയർപോർട്ടിൽ നിന്നും ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘത്തെ അനുഗമിച്ചു.
ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ആയതിനാല്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. മരുന്ന് വാങ്ങുന്നതിനും മറ്റു ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ വാഹനയാത്ര അനുവദിക്കുകയുള്ളൂ വെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
അടച്ചിട്ടിരുന്നവട്ടിയൂര്‍കാവ് സ്റ്റേഷന്‍ പരിധിയിലെ കാച്ചാണിനഗരാതിർത്തി വഴിയുള്ള ഗതാഗതം ഇന്നലെ പുനസ്ഥാപിച്ചു. സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മങ്കാട്ടുകടവ്, വെള്ളെക്കടവു്, പാമാം കോട്, മണ്ണന്തല കിഴക്കേ മുക്കോല എന്നിവിടങ്ങളിലെ ബ്ലോക്കിംഗ് പോയിന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നിരുന്നു.നാളെ കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ ചെങ്കോട്ടുകോണവും, സെയിന്റ് ആന്‍ഡ്രൂസ് റോഡും, ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 38 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്മെഡിക്കല്‍കോളേജ്,കോവളം എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 25 വാഹനങ്ങൾ പിടിച്ചെടുത്തു. 18 ഇരുചക്രവാഹനങ്ങളും 7 ആട്ടോറിക്ഷകളുമാണ് പിടിച്ചെടുത്തത്.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.