തിരുവനന്തപുരം:- ലോക്ക്ഡൗൺ കാലാവധി നീട്ടിയ സാഹചര്യത്തില്‍ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാനുള്ള പരിശോധനകൾ പോലീസ് കർശനമായി തുടരവെ നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 74പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 60വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 65പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 9പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്നു ഐ ജി പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
ലോക്ക്ഡൗൺ കാലത്ത് അശരണർക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് വാഹന സൗകര്യം ലഭ്യമാക്കുന്നതിനായി സിറ്റി പോലീസ്,മഹീന്ദ്ര ലോജിസ്റ്റിക്സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ “ജൻ സഹായ്”വാഹന സഹായ പദ്ധതിഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ലോക്ക്ഡൗൺ കാലത്ത് അശരണർക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് വാഹന സൗകര്യം ലഭ്യമാക്കുന്നതിനായി സിറ്റി പോലീസ്,മഹീന്ദ്ര ലോജിസ്റ്റിക്സ് കമ്പനിയുമായി ചേര്‍ന്ന് ‘ജൻ സഹായ്’ എന്ന പേരിൽവാഹന സഹായ പദ്ധതി ആരംഭിച്ചു. നഗരത്തിൽ താമസിക്കുന്ന രോഗാതുരരായ മുതിർന്ന പൗരൻമാർ, അംഗ പരിമിതർ, വിധവകളായ അമ്മമാർ, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ വാഹന സൗകര്യം ലഭിക്കാത്തവര്‍,തുടങ്ങിയവർക്ക് സഹായത്തിന് ആരും ഇല്ലാത്ത സാഹചര്യമാണെങ്കിൽ അങ്ങനെയുള്ളവർക്കായി അവശ്യസാധനങ്ങൾ വാങ്ങുന്നതിനും വിവിധ മെഡിക്കൽ ആവശ്യങ്ങൾക്കും ബാങ്ക്, പോസ്റ്റാഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനായും വാഹന സൗകര്യം ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതാണ്.സിറ്റി പോലീസിന്റെ കൊവിഡ് കൺട്രോള്‍ റൂം നമ്പരായ 0471 2323272എന്ന നമ്പരിലും മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ +91-8589053345 എന്ന നമ്പരിലും വിളിച്ച് അർഹതപ്പെട്ടവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ വാഹനം ആവശ്യമുള്ളവരെ വീട്ടില്‍ വന്നു കൂടികൊണ്ടുപോയി തിരികെ വീട്ടിലെത്തിക്കുന്നതുമാണ്. ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഈ സേവനം ലഭിക്കുന്നത്. ഇന്നലെ കമ്മീഷണർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ “ജൻസഹായ്”പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. തുടക്കത്തിൽ 2 വാഹനങ്ങളുമായാണ് ഈ സേവന പദ്ധതി ആരംഭിക്കുന്നത്. ആവശ്യാനുസരണം കൂടുതൽ വാഹനങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 65 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, വിഴിഞ്ഞം, കഴക്കൂട്ടംഎന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 60 വാഹനങ്ങൾ പിടിച്ചെടുത്തു. 53ഇരുചക്ര വാഹനങ്ങളും 3ആട്ടോറിക്ഷകളും 3കാറുകളും ഒരു ലോറിയുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം ലോക്ക്ഡൗൺകാലാവധി കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ. സിറ്റി പോലീസിന്റെ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബന്ധമായി മാസ്ക് ധരിക്കേണ്ടതാണ്. രോഗ വ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍,ലംഘിക്കുന്ന കടകയുടമകള്‍ക്കെതിരെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നുംകമ്മീഷണര്‍ അറിയിച്ചു.
സിറ്റിയുടെ അതിർത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളുംവാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.