തിരുവനന്തപുരം:-സർക്കാരിന്റെ ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് യാത്ര നടത്തിയതിനും അനധികൃതമായി കടകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനും 160 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കടകള്‍ തുറന്നു പ്രവര്‍ത്തിച്ച 16 കട ഉടമകള്‍ക്കെ തിരെയാണ് കേസെടുത്തത്.
അത്യാവശ്യകാര്യത്തിന് അല്ലാതെ നിരത്തില്‍ ഇറങ്ങിയതിനും, ഒന്നിൽ കൂടുതൽ യാത്രക്കാരേ കയറ്റിയതിനും അത് വഴി പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് ഭംഗം വരുത്തിഅതിനുമാണ് ഓട്ടോ, ടാക്സി, കാർ തുടങ്ങിയവയുടെ വാഹനങ്ങൾ ഉടമകൾക്കെതിരെ കേസെടുത്തത്. പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നീ അവശ്യ സര്‍വീസ് അല്ലാതെയുള്ള മറ്റുകടകള്‍ തുറന്നു പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്.
ഏറ്റവും കൂടുതൽ വിലക്ക് മറികടന്ന് യാത്ര ചെയ്തത് ഓട്ടോറിക്ഷകളാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ പല സ്റ്റേഷനുകളിലായി 90 കേസുകൾ രജിസ്റ്റര്‍ ചെയ്തു. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തമ്പാനൂർ സ്റ്റേഷനിലാണ്. 20 ഓട്ടോറിക്ഷകള്‍തിരെയാണ് തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്തത്. പേട്ട സ്റ്റേഷനിൽ 13 കേസുകളും നഗരത്തിലെ മറ്റു എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലുമായി വാഹന ഉടമകള്‍ക്കെതിരെ ഇത്തരത്തിൽ കേസുകൾ എടുത്തിട്ടുണ്ട്.ബൈക്കില്‍ യാത്ര ചെയ്ത 46 പേർക്കെതിരെയും കാറില്‍ യാത്രചെയ്ത 22 പേര്‍ക്കെതിരെയും2 ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
ലോക ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ വരുംദിവസങ്ങളിലും കര്‍ശന നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.