തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെന്നു തെറ്റിദ്ധരിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം. മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്ബലത്തറ സ്വദേശി ആര്‍.കുമാറിനാണ് പോലീസ് മര്‍ദനമേറ്റത്. നട്ടെല്ലിനു സാരമായി പരുക്കേറ്റ കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പൊലീസ് ഇതാരുടെ ഓട്ടോ ആണെന്ന് കുമാറിനോട് ചോദിച്ചു. തന്റെ ഓട്ടോയാണെന്ന് പറഞ്ഞപ്പോള്‍ ജീപ്പില്‍നിന്ന് ഇറങ്ങിയ പൊലീസുകാര്‍ മര്‍ദിച്ചതായി കുമാര്‍ പറയുന്നു. ജീപ്പിനകത്തുവച്ചും മര്‍ദിച്ചു. പിന്നീട് ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചശേഷം 3 പൊലീസുകാര്‍ മര്‍ദിച്ചു.
കുമാറിന്റെ ഓട്ടോയുടെ അതേപേരുള്ള ഓട്ടോയാണ് മോഷണം പോയത്. മോഷണം പോയ ഓട്ടോയുടെ അതേ പേരുള്ള പട്രോളിങ്ങിനിടെ ഓട്ടോ കണ്ടപ്പോള്‍ കുമാറാണ് മോഷ്ടിച്ചതെന്നു തെറ്റിദ്ധരിച്ചായിരുന്നു പൊലീസിന്റെ മര്‍ദനം. പിന്നീടാണ് കുമാറല്ല പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആളുമാറിയാണ് പിടികൂടിയതെന്നു സമ്മതിച്ച പൊലീസ് വീട്ടിൽ പറഞ്ഞുവിട്ടു.
വീട്ടിലെത്തിയ കുമാര്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആദ്യം ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.