കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.
മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇനി ജാമ്യത്തിനായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കണം.
തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വീണ്ടും കോടതിയില്‍ ഹാജരാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കണം.
കസ്റ്റഡി കാലാവധിക്കുള്ളില്‍ ലൈംഗിക ശേഷി പരിശോധനയും, ആവശ്യമെങ്കിൽ മഠത്തിലെ തെളിവെടുപ്പും പൂര്‍ത്തിയാക്കണം.