ഷൊർണൂർ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വനിതാകമ്മീഷന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും, മനുഷ്യനാകുമ്പോൾ തെറ്റ് സംഭവിക്കും, ഇരയ്ക്ക് വേണമെങ്കിൽ പോലീസിൽ പരാതി നൽകാമായിരുന്നു. പാർട്ടിയ്ക്ക് കിട്ടിയ പരാതി പൊലീസിന് നൽകണമോ എന്ന് തീരുമാനിക്കേണ്ടത് സി പി എം ആണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും പറഞ്ഞ ജോസഫൈന്‍ പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണെന്നും ചൂണ്ടിക്കാട്ടി. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു എന്നും ജോസഫൈന്‍ അറിയിച്ചു.