തിരുവനന്തപുരം:-മെഡിക്കല്‍കോളേജിലെ പരീക്ഷാ ഹാളിന് പുറത്ത് സൂക്ഷിച്ചിരുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ബാഗും 3 മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കോട്ടുകാൽ താന്നിമൂട് കുഞ്ചു വീട്ടുവിളാകം മേലെതട്ട് ഓലിക്കോട് വീട്ടിൽ സഞ്ജിത്ത് (28)-നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
ബീഫാം വിദ്യാർത്ഥികൾ പരീക്ഷക്കായി ക്ലാസിൽ കയറിയ സമയം ബാഗും മൊബൈൽ ഫോണുകളും പരീക്ഷാ ഹാളിന് പുറത്ത് സൂക്ഷിച്ചിരുന്ന ബാഗും മൊബൈൽ ഫോണുകളു മാണ് മോഷണം പോയത്. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബാഗും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂജപ്പുര ഭാഗത്ത് നിന്നും പ്രതി പിടിയിലായത്. ഇയാളില്‍ നിന്നും, മോഷ്ട്ടിച്ചെടുത്ത ബാഗും 3 മൊബൈൽ ഫോണുകളും 1600 രൂപയും എ റ്റി എം കാർഡുകളും കണ്ടെടുത്തു. പിടിയിലായ സന്ജിത്ത് വട്ടിയൂർക്കാവ്, നേമം , ഫോർട്ട്, കന്റോൺമെന്റ് എന്നീ സ്റ്റേഷനുകളിൽ ഗഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. മെഡിക്കൽ കോളേജ് എസ്. എച്ച്. ഓ പി . ഹരിലാലിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ പ്രശാന്ത്, സി പി മുഹമ്മദ് ഹാഷിം, എസ്. സി. പി. ഓ മാരായ ജ്യോതി കെ നായർ, രഞ്ജിത്ത്, അബ്ദുൾ ജവാദ് സി. പി. ഓ മാരായ ബിമൽ മിത്ര, പ്രതാപൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.