പാലക്കാട്: പാലക്കാട് ജില്ലയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ആളൂർ ഡിവിഷനിൽ നിന്നും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീനിവാസ് കുറുപ്പത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറെ ജനശ്രദ്ധ നേടിയിരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദളിനെ പ്രതിനിധീകരിച്ചു തെരഞ്ഞെടുപ്പ് മത്സരരംഗത്തുള്ള ഏക സ്ഥാനാർഥിയാണ് പാലക്കാട് ഒതളൂർ സ്വദേശിയായ ശ്രീനിവാസ് കുറുപ്പത്ത്.
ശ്രീനിവാസ് കുറുപ്പത്ത്
സാമൂഹ്യവിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതിലൂടെയാണ് കക്ഷി രാഷ്ട്രീയഭേദമെന്യേ ശ്രീനിവാസ് കുറുപ്പത്തിന് പിൻതുണയേറിയത്. കൊറോണയുടെ പശ്ത്താത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളെയാണ് ശ്രീനിവാസ് കുറുപ്പത്ത് തന്റെ പ്രചാരണത്തിനായി കൂടുതൽ ആശ്രയിക്കുന്നത്. സോഷ്യലിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായി എസ.ജെ.ഡിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസിന്റെ ജനകീയ വിഷയങ്ങളിലെ സ്വാതന്ത്രമായ ഇടപെടലുകളാണ് എൻ.ഡി.എ ഐകകണ്ഡേന തൃത്താല ആലൂർ ഡിവിഷനിൽ സ്ഥാനാർഥിയാക്കാൻ കാരണമായത്.
റോഡുകൾ, തെരുവുവിളക്കുകൾ, പോസ്റ്റോഫീസ് തുടങ്ങിയവയുടെ ശോചനീയാവസ്ഥകൾക്കു പരിഹാരം കാണാനും മണ്ഡലത്തിൽ ആധുനിക രീതിയിലുള്ള ഒരു ശ്‌മശാനം നിർമിക്കുവാനും കേന്ദ്രമന്ത്രിമാർക്കുവരെ നിവേദനങ്ങൾ സമർപ്പിച്ചു. കട്ടിൽമാടം എന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള പുരാവസ്തു സ്മാരകത്തിന്റെ ശോചനീയാവസ്ഥയും, ഭൂമി കയ്യേറ്റങ്ങളെയും പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുകൂലമായ നടപടികൾ സ്വീകരിച്ചു വരുന്നു. ശബരിമല വിശ്വാസ സംരക്ഷണ സമരം, വാളയാർ നീതിസമരം തുടങ്ങിയവയിൽ എസ.ജെ.ഡി യുടെ പാലക്കാട് ജില്ലാ ജനറൽ സെക്രെട്ടറി എന്ന നിലയിൽ നൽകിയ ഐക്യദാർഢ്യം മാധ്യമ ശ്രദ്ധയും നേടിയിരുന്നു.
ബ്ലോക്ക് ഡിവിഷനിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചു വ്യക്ത്തമായ കാഴ്ചപ്പാടുകളാണ് ഈ യുവ സോഷ്യലിസ്റ്റിനുള്ളത്. തന്റെ സ്ഥാനാനാർഥിത്വം ദേശീയതയെ പിന്തുണയ്ക്കുന്ന എലാ സോഷ്യലിസ്റ്റുകൾക്കുമായി ദേശീയ ജനാധിപത്യ സഖ്യം നൽകിയ അവസരമാണെന്നു ശ്രീനിവാസ് കുറുപ്പത്ത് പ്രതികരിച്ചു.