തിരുവനന്തപുരം:- സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ അതിർത്തി പങ്കിടുന്ന എല്ലാ സ്ഥലങ്ങളും വിവിധ പോലീസ് സ്റ്റേഷനുകളുടെ അതിർത്തികളും പൂർണ്ണമായും അടച്ച് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നഗരാതിർത്തികളായ 20 സ്ഥലങ്ങൾ പോലീസ് പൂർണ്ണമായും അടച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവ്വീസ് വിഭാഗങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി 6 എൻട്രി എക്സിറ്റ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട- വഴയില, പൂജപ്പുര-കണ്ടമൺകടവ്, നേമം-പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങങ്ങളാണ് തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എൻട്രി-എക്സിറ്റ് പോയിന്റുകള്‍. അതോടൊപ്പം നഗരത്തിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അതിർത്തികൾ ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. ഇവിടങ്ങളിലും അത്യാവശ്യ യാത്രകൾക്ക് എൻട്രി-എക്സിറ്റ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതനുസരിച്ച് താഴെ പറയുന്ന പ്രകാരമാണ് വിവിധ ക്ലസ്റ്ററുകളിലെ ക്രമീകരണങ്ങൾ .
പോലീസ് സ്റ്റേഷന്‍ | എന്‍ട്രി പോയിന്റ് | എക്സിറ്റ് പോയിന്റ് |
കന്റോൺമെന്റ് | പാളയം | പുളിമൂട് |
മ്യൂസിയം | പി എം ജി | തൈക്കാട് |
പൂജപ്പുര | കുണ്ടമൺകടവ് | ഇടപ്പഴഞ്ഞി |
പേരൂര്‍ക്കട | വഴയില | കവടിയാര്‍ |
വട്ടിയൂര്‍ക്കാവ് | വഴയില | മരുതന്‍കുഴി |
മണ്ണന്തല | കേരളാദിത്യപുരം | കുടപ്പനക്കുന്ന് |
ഫോര്‍ട്ട് | കിള്ളിപ്പാലം | കരിമ്പുവിള ജം. |
തമ്പാനൂര്‍ | മോഡല്‍ സ്കൂള്‍ ജം. | ചെമ്പുപണിപ്പുര |
കരമന | കൈമനം | കിള്ളിപ്പാലം |
നേമം | പ്രാവച്ചമ്പലം | പാപ്പനംകോട് |
തിരുവല്ലം | തിരുവല്ലം ജം. | പൂങ്കുളം |
വിഴിഞ്ഞം | വിഴിഞ്ഞം തിയേറ്റര്‍ ജം. | ചപ്പാത്ത് പാലം |
കോവളം | കോവളം ജം. | കോവളം ജം. |
വലിയതുറ | ആള്‍ സെയിന്റ്സ് ജം. | പൊന്നറ പാലം |
പൂന്തുറ | കുമരിച്ചന്ത | എം എല്‍ എ റോഡ് |
പേട്ട | കല്ലുംമൂട് | വെൺപാലവട്ടം |
വഞ്ചിയൂര്‍ | ജനറല്‍ ആശുപത്രി ജം. | പടിഞ്ഞാറെക്കോട്ട |
ശ്രീകാര്യം | പാങ്ങാപ്പാറ | പോങ്ങുംമൂട് |
തുമ്പ | മുക്കോലക്കല്‍ | കുഴിവിള |
മെഡിക്കല്‍കോളേജ് | പരുത്തിപ്പാറ | പട്ടം |
കഴക്കൂട്ടം | വെട്ടുറോഡ് | ചേങ്കോട്ടുകോണം |
ക്ലസ്റ്ററുകളില്‍ പൂര്‍ണ്ണമായും അടച്ച പോയിന്റുകള്‍
പോലീസ് സ്റ്റേഷന്‍ | ബ്ലോക്കിംഗ് പോയിന്റ് |
കഴക്കൂട്ടം | ചേങ്കോട്ടുകോണം |
ശ്രീകാര്യം | ഉദയഗിരി |
തുമ്പ | ആറ്റിന്‍കുഴി |
തുമ്പ | പള്ളിതുറ |
തുമ്പ | വിളയില്‍കുളം ജം. |
തിരുവല്ലം | കാക്കാമൂല |
നേമം | പാപ്പനംകോട് |
നേമം | പുന്നമൂട് |
വിഴിഞ്ഞം | ഉച്ചക്കട |
വട്ടിയൂര്‍ക്കാവ് | വെള്ളൈക്കടവ് |
വട്ടിയൂര്‍ക്കാവ് | നെട്ടയം |
മണ്ണന്തല | കേരളാദിത്യപുരം |
പേരൂര്‍ക്കട | കിഴക്കേ മുക്കോല |
പൂജപ്പുര | മങ്ങാട്ടുകടവ് |
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവ്വീസ് വിഭാഗങ്ങളിൽ പ്രവർത്തിയെടുക്കുന്നവർ ജോലി സ്ഥലത്തേയ്ക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യേണ്ടതും ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയ്യിൽ കരുതേണ്ടതുമാണ്. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതും സർക്കാർ അനുവദിച്ചിട്ടുളള സമയക്രമം കൃത്യമായും പാലിക്കേണ്ടതുമാണ്.
സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ കളക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം), സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എന്നിവർ നൽകുന്ന പാസ്സ് ഉളളവർക്കു മാത്രമേ യാത്ര അനുവദിക്കുകയുളളു. മറ്റ് പാസ്സുകളുമായി വരുന്നവരെ തിരികെ അയക്കും. രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറച്ച് കൊണ്ട് വരുന്നതിനും സർക്കാരും പോലീസും ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.