തിരുവനന്തപുരം:-തലസ്ഥാനത്ത് പുതുതായി മൈക്രോ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കഴക്കൂട്ടം വാര്‍ഡിലെ വാറുവിളാകം കോളനി, പാല്‍ക്കുളങ്ങര വാര്‍ഡിലെ തേങ്ങാപുര ലെയിന്‍, കവറടി എന്നിവിടങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.അതേസമയംകോവിഡ് -19സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായിസിറ്റി പോലീസ് ഇന്നലെ (16-09-2020) നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 21 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 134 പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 30,600/- രൂപ പിഴ ഈടാക്കുകയും ചെയ്തു.
കഴക്കൂട്ടം, പാല്‍ക്കുളങ്ങര വാര്‍ഡുകളിലെ പുതിയ മൈക്രോകണ്ടയിൻമെന്റ് സോണുകളായ പ്രദേശങ്ങള്‍ അടച്ചു.
നഗരത്തിൽ പുതുതായി മൈക്രോകണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കഴക്കൂട്ടം വാര്‍ഡിലെ വാറുവിളാകം കോളനി, പാല്‍ക്കുളങ്ങര വാര്‍ഡിലെ തേങ്ങാപുര ലെയിന്‍, കവറടിഎന്നിവിടങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടേയ്ക്ക് ആരെയുംപ്രവേശിക്കാന്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്അല്ലാതെ ആരെയും പുറത്തേക്ക് വിടുന്നതുമല്ല.മെഡിക്കൽ സ്റ്റോറുകൾ ഈ സോണില്‍തുറന്നു പ്രവർത്തിക്കാം. അതുപോലെ പലചരക്ക്, പഴം–പച്ചക്കറി കടകൾ നിശ്ചിതസമയക്രമവും കർശന സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിൽ യാതൊരുവിധ ഹോം–ഡെലിവറിയും അനുവദിക്കുന്നതല്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി മാത്രമേപുറത്തു പോകുന്നതിനും അകത്തേക്ക് വരുന്നതിനുംഅനുവദിക്കുകയുള്ളൂ.
കോവിഡ്സുരക്ഷ–കേസ് വിവരം
തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ (16-09-2020) രോഗ വ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 21പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 134 പേരിൽ നിന്നുംസാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 30,600/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ5 വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 കടകൾക്കെതിരെയും ഇന്നലെ നിയമ നടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടയിൻമെന്റ് സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവുംപരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനംനടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ്കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.