പോത്തൻകോട് ∙ കെ- റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി പിൻവശത്തെ മതിൽ ചാടിയെത്തിയ കരാർ ജീവനക്കാരൻ
വിനോദിനെ അവിടെ കൂടിയിരുന്ന സ്ത്രീകൾ തടി കഷണങ്ങളുമായി പുരയിടത്തിൽ ഓടിച്ചു. മുരുക്കുംപുഴയിൽ ഫ്രാങ്ക്ളിൻ പെരേരയുടെ വസ്തുവിനുള്ളിലായിരുന്നു സംഭവം. മുൻവശത്തെ ഗേറ്റ് തുറന്നു കിടക്കവേ വിനോദ് പിൻവശത്തെ മതിൽ ചാടിക്കടക്കുകയും ചില ആംഗ്യ വിക്ഷേപങ്ങൾ കാണിച്ചതുമാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. ഈ സമയത്ത് പൊലീസും ഉണ്ടായിരുന്നില്ല. മറ്റുള്ളവർ പിടിച്ചു മാറ്റിയതിനാൽ അടി കൊള്ളാതെ ജീവനക്കാരൻ രക്ഷപ്പെട്ടു.