എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തകർത്തത്.
ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വമ്ബന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒബമയാങ്ങിന് പുറമേ റൊണാള്‍ഡ് അറാഹോയും ഫെറാന്‍ ടോറസുമാണ് മറ്റു ഗോളുകളടിച്ചത്. സാവിയുടെ കീഴില്‍ വരവാണ് തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്. കെരീം ബെന്‍സിമ ഇല്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡ് ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് ബാഴ്സലോണ സ്വന്തമാക്കി. 29ആം മിനുട്ടില്‍ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോ നേടിയത്.ഈ ജയത്തോട് കൂടി പോയന്റ് നിലയില്‍ മൂന്നാമതെത്താന്‍ ബാഴ്സലോണക്കായി.